
കോട്ടയം: നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ കോട്ടയം മെഡിക്കൽ കോളേജിലെ ജീവനക്കാർക്ക് ജാഗ്രതക്കുറവുണ്ടായെന്ന് അന്വേഷണ കമ്മിഷന്റെ ഇടക്കാല റിപ്പോർട്ട്. സുരക്ഷാ ജീവനക്കാരിയെ സസ്‌പെൻഡ് ചെയ്തു.
മെഡിക്കൽ കോളേജിലെ ആഭ്യന്തര അന്വേഷണത്തിലാണ് കണ്ടെത്തൽ. ആർഎംഒ തല സമിതിയും മെഡിക്കൽ കോളേജ് പ്രിൻസിപ്പളിന്‍റെ നേതൃത്വത്തിലുള്ള സമിതിയുമാണ് സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നത്. അന്വേഷണ സമിതികൾ ഇന്ന് മെഡിക്കൽ വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടർക്ക് റിപ്പോർട്ട് നൽകും.
ഗൈനക്കോളജി വാർഡിൽ നഴ്സിന്റെ വേഷം ധരിച്ച് കയറിയാണ് കേസിലെ പ്രതിയായ നീതു ഒരു ദിവസം പ്രായമുള്ള നവജാത ശിശുവിനെ തട്ടിക്കൊണ്ടു പോയത്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെയായിരുന്നു സംഭവം. ഇടുക്കി സ്വദേശികളുടെ കുഞ്ഞിനെയാണ് മോഷ്ടിച്ചത്.