djoko

മെൽബൺ: വാക്സിനെടുക്കാതെ ആസ്ട്രേലിയൻ ഓപ്പണിൽ പങ്കെടുക്കാനെത്തിയ ലോക ഒന്നാം നമ്പർ താരവും നിലവിലെ ചാമ്പ്യനുമായ നൊവാക് ‌ജോക്കോവിച്ചിന് ആസ്ട്രേലിയ വിസ നിഷേധിച്ച സംഭവത്തിൽ പുതിയ വഴിത്തിരിവ്. ജോക്കോയ്ക്ക് ആസ്‌ട്രേലിയയിൽ പ്രവേശിക്കാൻ ആവശ്യമായ വിസയും ആസ്‌ട്രേലിയൻ ഓപ്പൺ അധികൃതരിൽ നിന്നുള്ള മെഡിക്കൽ ഇളവും ലഭിച്ചിരുന്നതിന്റെ തെളിവുകൾ അദ്ദേഹത്തിന്റെ അഭിഭാഷകൻ കോടതിയിൽ സമർപ്പിച്ചു.

ഡിസംബറിൽ തനിക്ക് കോവിഡ് സ്ഥിരീകരിച്ചതിന്റെ തെളിവുകൾ ഹാജരാക്കി ജോക്കോവിച്ച് ആസ്ട്രേലിയൻ ആഭ്യന്തര വകുപ്പിൽനിന്ന് നിർബന്ധിത വാക്സിൻ നിയമത്തിൽ മെഡിക്കൽ ഇളവ് നേടിയതിന്റെ രേഖകളാണ് അഭിഭാഷകൻ കോടതിയിൽ ഹാജരാക്കിയത്.ഡിസംബർ 16ന് ജോക്കോവിച്ചിന് കൊവിഡ് സ്ഥിരീകരിച്ചെന്നാണ് രേഖയിലുള്ളത്. നാളെയാണ് വിസാ വിഷയത്തിൽ കോടതിയുടെ അന്തിമ വിധി വരുന്നത്. 
കൊവിഡ്
സ്ഥിരീകരിച്ചിട്ടും
പരിപാടിയിൽ 
പങ്കെടുത്തു

ഡിസംബറിൽ ജോക്കോവിച്ചിന് കൊവിഡ് സ്ഥിരീകരിച്ചെന്ന വെളിപ്പെടുത്തിൽ താരത്തെ മറ്റൊരു വിവാദത്തിൽ കൊണ്ടു ചാടിച്ചിരിക്കുകയാണ്. അഭിഭാഷകൻ പറഞ്ഞതനുസരിച്ച് ഡിസംബർ 16നാണ് ജോക്കോ കൊവിഡ് പോസിറ്റീവാണെന്ന ഫലം വന്നത്. എന്നാൽ തൊട്ടടുത്ത ദിവസം ബൽഗ്രേഡിൽ ജൂനിയർ ടെന്നിസ് താരങ്ങളുടെ പരിപാടിയിൽ അദ്ദേഹം പങ്കെടുത്തതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.
കൊവിഡ് സ്ഥിരീകരിച്ചതിന്റെ പിറ്റേദിവസം ഡിസംബർ 17ന് മാസ്‌ക് പോലും ധരിക്കാതെ ജോക്കോവിച്ച് 2021ലെ മികച്ച ജൂനിയർ ടെന്നീസ് താരങ്ങൾക്ക് പുരസ്കാരങ്ങൾ വിതരണം ചെയ്യുന്ന ചിത്രങ്ങളാണ് പുറത്തുവന്നത്. ബൽഗ്രേഡ് ടെന്നിസ് അസോസിയേഷന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്.