abvudhabi-

അബുദാബി: അബുദാബിയില്‍ രണ്ടിടങ്ങളിലുണ്ടായ സ്‌ഫോടനത്തില്‍ മൂന്ന് പേര്‍ മരിച്ചതായി റിപ്പോർട്ട് . ആറു പേര്‍ക്ക് പരിക്കേറ്റു. രണ്ട് ഇന്ത്യക്കാരും ഒരു പാകിസ്ഥാന്‍ സ്വദേശിയുമാണ് മരിച്ചതെന്നാണ് വിവരം. മരിച്ചവരുടെ പേര് വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

യു.എ.ഇയുടെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ അഡ്നോക്കിന്റെ മുസഫയിലെ സംഭരണ കേന്ദ്രത്തിനു സമീപമാണ് ആദ്യ സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനത്തില്‍ മൂന്ന് ഇന്ധന ടാങ്കറുകള്‍ പൊട്ടിത്തെറിച്ചു. അബുദാബി വിമാനത്താവളത്തിന് സമീപത്ത് നിര്‍മാണം നടക്കുന്ന മേഖലയിലാണ് രണ്ടാമത്തെ സ്‌ഫോടനം ഉണ്ടായത്. . രണ്ടിടങ്ങളിലും പൊട്ടിത്തെറിക്ക് മുന്‍പ് ഡ്രോണ്‍ പോലെയുള്ള വസ്തു വന്നുപതിച്ചതായി അബുദാബി പോലീസ് സ്ഥിരീകരിച്ചു.

സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം മെയനിലെ ഹൂതി വിമതർ ഏറ്റെടുത്തു. തങ്ങളുടെ സൈനിക നടപടിയായിരുന്നു സ്‌ഫോടനം എന്ന് ഹൂതി വിമതര്‍ അവകാശപ്പെട്ടു.