df

മുംബയ്: സ്‌പെക്ട്രം കുടിശികയിനത്തിൽ സർക്കാരിന് നൽകാനുള്ള തുകയിൽ ഭൂരിഭാഗവും മുൻകൂറായി അടച്ച് റിലയൻസ് ജിയോ. 2021 മാർച്ചിനുമുമ്പുള്ള സ്‌പെക്ട്രം ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് നൽകാനുള്ള തുകയായ 30,791 കോടി രൂപയാണ് അടച്ചത്. 2014 മുതൽ 2016വരെയുള്ള വർഷങ്ങളിൽ ലേലത്തിലെടുത്ത സ്‌പെക്ട്രത്തിനും 2021ലെ സ്‌പെക്ട്രത്തിനുമായുള്ള തുകയും പലിശയുമുൾപ്പടെയാണ് ജിയോ അടച്ചുതീർത്തത്. 2022-23 സാമ്പത്തികവർഷംമുതൽ 2034-35 വരെ വാർഷിക ഗഡുക്കളായി അടയ്‌ക്കേണ്ട തുകയാണിത്. നേരത്തെ അടച്ചതിലൂടെ കമ്പനിക്ക് 1,200 കോടി രൂപ പലിശയിനത്തിൽ ലാഭിക്കാനായി.