j

പ്രണമില്ലാത്തവരായി ആരുമില്ല. പ്രണയിക്കുന്നവർക്കായി ജീവൻ വെടിഞ്ഞ വാലന്റൈൻ എന്ന പുരോഹിതന്റെ ഒാർമയ്ക്കായി ലോകമെമ്പാടും ഫ്രെബുവരി 14ന് പ്രണയദിനം ആഘോഷിക്കുന്നു. ഓരോ കാലത്തും പ്രണയത്തിന്റെ പ്രതീകമായി ഒാരോരുത്തർ കടന്നുവന്നു. ലൈലയും മജനുവും റോമിയോയും ജൂലിയറ്റും ജാക്കും റോസും. പ്രണയം മാത്രം അനശ്വരമായി വീര്യത്തിൽ പ്രവഹിച്ചുകൊണ്ടേയിരിക്കുന്നു.ആദ്യം സൗഹൃദം. പിന്നെ പ്രണയം വിവാഹം. മധുരം മാത്രം നിറഞ്ഞ ഈ യാത്രയിലും സൗഹൃദവും പ്രണയവും പൂത്തുത്തളിർക്കുന്നു. ആ വിശേഷത്തിൽ അനു സിതാരയും ശിവദയും സരയുവും.

ഈ  ജീവിതം ആസ്വദിക്കുന്നു

അനു സിതാര

വിവാഹ ശേഷമാണ് കൂടുതൽ സ്നേഹിക്കാനും പരസ്‌പരം മനസിലാക്കാനും കഴിഞ്ഞത് . അപ്പോൾ സ്വാഭാവികമായും ഞങ്ങളുടെ സൗഹൃദവും വളർന്നു വലുതാകുകയും ചെയ്തു. ഞാൻ പ്ളസ് ടുവിനു പഠിക്കുമ്പോഴാണ് ഇഷ്ടമാണെന്ന് വിഷ്ണുവേട്ടൻ പറയുന്നത്. ഡിഗ്രി അവസാന വർഷം പഠിക്കുമ്പോഴാണ് മറുപടി കൊടുക്കുന്നത്. ഇഷ്ടമാണെന്ന് ഞാൻ പറഞ്ഞു കുറച്ചു മാസം കഴിഞ്ഞു ഞങ്ങളുടെ വിവാഹം. അതുവരെ ഞങ്ങൾ രണ്ടും പേരും തമ്മിലുള്ള ഇഷ്ടം ആരോടും ഞാൻ പറഞ്ഞില്ല. കൂട്ടുകാരോടും പോലും പറയാതെ രഹസ്യമാക്കിവച്ചു. വിവാഹത്തിനു മുൻപ് നേരിൽ കാണാൻ അവസരമില്ലായിരുന്നു. വീട്ടിലെ ലാൻഡ് ഫോണിൽ എപ്പോഴെങ്കിലും വിളിക്കും. അല്ലെങ്കിൽ കത്തുകൾ അയയ്ക്കും. വിവാഹത്തിനു ശേഷമാണ് ഞങ്ങൾ സംസാരിച്ചു തുടങ്ങുന്നത്. മുൻപേ പരിചയമുണ്ടെങ്കിലും കാണുമ്പോൾ സംസാരിക്കാറില്ല. അകന്ന ബന്ധു കൂടിയാണ് വിഷ്ണുവേട്ടൻ. വിവാഹശേഷം പരസ്പരം മനസിലാക്കാൻ കഴിഞ്ഞതോടെ ജീവിതം ആസ്വദിക്കാൻ തുടങ്ങി. എന്റെ ഇഷ്ടത്തിനൊപ്പം വിഷണുവേട്ടൻ. അഭിനയ ജീവിതത്തിൽ വിഷ്ണുവേട്ടൻ വലിയ പിന്തുണ നൽകുന്നതിനാലാണ് സിനിമയുടെ ഭാഗമാകാൻ കഴിയുന്നത്. വിഷ്ണുവേട്ടന്റെ കുടുംബവും വലിയ പിന്തുണ നൽകുന്നു. ഒാരോ ദിവസവും ജീവിതം മനോഹരമായി പോവുന്നു.

j

സൗഹൃദം + പ്രണയം 

ശിവദ

കാലടി ആദിശങ്കര ഇൻസ്റ്റ്യൂട്ട് ഒഫ് എൻജിനിയറിംഗ് കോളേജിൽ മുരളി ആ‌‌ർട്സ് ക്ളബ് സെക്രട്ടറി. ഞാൻ യൂണിയൻ വൈസ് ചെയർപേഴ് സൻ. ഞങ്ങൾ ബാച്ചുമേറ്റ്സുമായിരുന്നു.നല്ല സുഹൃത്തുക്കളായാണ് മുൻപോട്ട് പോയത്. ആസമയത്ത് ഞങ്ങളുടെ സൗഹൃദത്തെ പ്രണയം എന്നു വിളിക്കാൻ കഴിയില്ല. 2009 ൽ കോഴ് സ് കഴിഞ്ഞു. 2015ൽ വിവാഹം.ഇതിനിടയിലെ ആറു വർഷം ഞങ്ങൾ പ്രണയിച്ചു. എന്നാൽ പ്രണയിച്ചു നടന്നിട്ടില്ല. വിവാഹത്തിനു മുൻപേ ഞാൻ സിനിമയിൽ അഭിനയിച്ചു. സിനിമയുടെ വിശേഷം പങ്കുവയ്ക്കാനാണ് പിന്നത്തെ വിളി.എന്നാൽ രാത്രി നീണ്ട സംസാരങ്ങളില്ല. എപ്പോൾ വിളിച്ചാലും സിനിമയെപ്പറ്റി മാത്രം സംസാരം. സിനിമയിൽ എത്തുമെന്ന് ഞങ്ങൾ രണ്ടുപേർക്കും അറിയാമായിരുന്നു.പിന്നീട് ആ സൗഹൃദം പ്രണയമായി വളർന്നു. വിവാഹശേഷമാണ് സൗഹൃദത്തിന്റെ ആഴം വർദ്ധിച്ചത്. വിവാഹശേഷം മുഴുവൻ സമയവും കൂടെയുള്ള സുഹൃത്തായി മുരളി മാറി. അഭിപ്രായം അപ്പോൾത്തന്നെ ചോദിക്കാം. തീരുമാനമെടുക്കുമ്പോൾ കൂടുതൽ പിന്തുണ തരുന്ന ആള് കൂടെയുള്ളത് നല്ലതാണ്. സൗഹൃദത്തിന്റെ മാത്രമല്ല, സ്നേഹത്തിന്റെ ആഴവും വർദ്ധിച്ചു. ഉത്തരവാദിത്വം കൂടിയിട്ടുണ്ട്. വാലന്റൈൻസ് ഡേ ആഘോഷിക്കാറില്ലെങ്കിലും മുരളിയും ഞാനും പ്രണയത്തിൽത്തന്നെയാണ്. വിവാഹശേഷം സൗഹൃദം മാത്രമല്ല പ്രണയവും കൂടുതൽ സുന്ദരമായിത്തീർന്നു. പ്രണയത്തിന് പുതിയ അർത്ഥതലം തന്നെ സംഭവിച്ചു. മോൾ കൂടി വന്നതോടെ ജീവിതം പിന്നെയും മനോഹരമാകുന്നു.വിവാഹത്തിന് മുൻപ് സൗഹൃദത്തിന് ഒരു അകലമുണ്ടായിരുന്നു. വിവാഹശേഷം സ്വാതന്ത്ര്യത്തോടെ എല്ലാ കാര്യങ്ങളും പരസ്പരം പങ്കുവയ്ക്കാൻ കഴിയുന്ന രണ്ടാളുകൾ ഒത്തുച്ചേരുകയാണല്ലോ. നല്ല സുഹൃത്തും നല്ല ഭർത്താവുമാണ് മുരളി.

bb

ഏറ്റവും നല്ല സുഹൃത്ത്

സരയു

സനുവിനെയും എന്നെയും രചന നാരായണൻകുട്ടിയാണ്  പരിചയപ്പെടുത്തുന്നത്.ആസമയത്ത് സനു സിനിമയിൽ സഹസംവിധായകൻ. സംവിധാനം ചെയ്യുന്ന ഹ്രസ്വചിത്രത്തിനു വേണ്ടി എന്നെ വന്നു കണ്ടു. അവിടെ നിന്നാണ് സൗഹൃദം തുടങ്ങുന്നത്. സിനിമയെപ്പറ്റി മാത്രമായിരുന്നു ഞങ്ങളുടെ സംസാരം. നാടൻ വേഷത്തിലും സാരിയിലും  എന്നെ കാണാനാണ് ഇഷ്ടമെന്ന് പലരും പറയാറുണ്ട്.'എപ്പോഴും നാടൻ ലുക്കാണല്ലോ ഒന്നു മാറ്റി പിടിക്കടോ" എന്നു ആദ്യം ചോദിച്ച ആളാണ് സനു. കേട്ടപ്പോൾ അതു  കൗതുകമായി തോന്നി. ഒരു ചെറിയ കാര്യമാണെങ്കിലും പ്രത്യേകത തോന്നി. കാര്യങ്ങൾ തുറന്നു പറയുന്ന പ്രകൃതമെന്ന തോന്നൽ അനുഭവപ്പെട്ടു. സൗഹൃദത്തിന് പെട്ടെന്ന് പ്രണയത്തിന്റെ ഛായ വന്നു. ഇഷ്ടമുണ്ടെന്ന് സനു പറഞ്ഞു. രണ്ടുവീട്ടിലും സംസാരിച്ചു. എതിർപ്പുകൾ സ്ഥാനമില്ലായിരുന്നു. വിവാഹത്തിന് ഒരു വർഷം സമയം. ഏറ്റവും മനോഹരമായ ദിനങ്ങൾ. ഞങ്ങൾ ഏറ്റവും കൂടുതൽ യാത്രകൾ ചെയ്തു. വിവാഹശേഷം അത്ര പോലും യാത്ര പോയില്ല.സനുവും ഞാനും ഒരേ പ്രായം. ഒരേ മേഖലയിൽ ജോലി. ബാലിശമായ എന്റെ എല്ലാ ചിന്തകളെയും മാറ്റിയ ജീവിതപങ്കാളിയായി സനു എത്തി.ഒരേ പ്രായമായതിനാൽ ഭർത്താവ്, ഭാര്യ എന്നതിലുപരി നല്ല സുഹൃത്തുക്കളായാണ് ഞങ്ങളുടെ യാത്ര. വിവാഹശേഷം സൗഹൃദത്തിന്റെ ആഴം കൂടി. ഏറ്റവും നല്ല സുഹൃത്തിനെ ജീവിതപങ്കാളിയായി ലഭിക്കുക എന്നത് ഭാഗ്യം തന്നെയാണ്. അഞ്ചുവർഷം മുൻപായിരുന്നു വിവാഹം.അഭിനയം തുടരണോ എന്ന ചോദ്യം പോലും ഞങ്ങൾക്കിടയിൽ വന്നില്ല. വിവാഹം കഴിഞ്ഞു അടുത്ത ആഴ്ച മുതൽ അഭിനയിച്ചു തുടങ്ങി. ഒന്നിച്ചുള്ള തീരുമാനം എന്ന നിലയിൽ അങ്ങനെ സംഭവിച്ചതല്ല. സനുവിന്റെ സ്വഭാവവും രീതിയും അങ്ങനെയായതിനാൽ അറിയാതെ തന്നെ ജീവിതത്തിൽ സംഭവിച്ച ഏറ്റവും മനോഹരമായ കാര്യമാണത്.
പല കാര്യത്തിനും ഞങ്ങൾക്ക് രണ്ടിഷ്ടം. എനിക്ക് എഴുത്തും വായനയും ഇഷ്ടം. സനുവിന് സിനിമ കാണാനാണ് താത്‌പര്യം. ഞങ്ങൾ രണ്ടുപേർക്കുമിടയിലെ സിനിമയുടെ ഇഷ്ടത്തിലും വ്യത്യാസമുണ്ട്. രണ്ടുതരം സിനിമയുടെ ആളുകൾ. രണ്ടുതരം തിരക്കഥയുടെ ആളുകൾ. അതിനാൽ ഒരുപാട് കാര്യം അറിയാനും പറയാനും പരസ്പരം ചർച്ച ചെയ്യാനും കഴിയുന്നു. ഒരേ ഇഷ്ടം തന്നെയായാൽ ഒരു കാര്യം തന്നെ പറഞ്ഞുകൊണ്ടിരുന്നാൽ മടുപ്പ് അനുഭവപ്പെടും. അച്ഛനും അമ്മയും മക്കളും തമ്മിൽ,  കൂട്ടുകാർ തമ്മിൽ, അദ്ധ്യാപകരും കുട്ടികളും തമ്മിൽ, എല്ലായിടത്തും സൗഹൃദത്തിന്റെ ഛായയുണ്ടെങ്കിൽ ജീവിതം മനോഹരമാകും.