train

പാലക്കാട്: മലബാറിൽ ട്രെയിൻ യാത്രക്കാരുടെ പ്രശ്നങ്ങൾ കൂടുന്നു. പാസഞ്ചർ ട്രെയിനുകൾ എക്സ്പ്രസായി മാറിയതോടെ സാധാരണക്കാരായ യാത്രക്കാർക്ക് ഫലത്തിൽ ട്രെയിൻ യാത്ര അപ്രാപ്യമായ അവസ്ഥയാണ്. ചെറിയ ശമ്പളത്തിന് ജോലിചെയ്യുന്നവർ സ്ഥിരമായി ആശ്രയിച്ച ട്രെയിനുകൾ ഇപ്പോൾ എക്സ്പ്രസുകൾ എന്ന പേരിൽ നിരക്ക് കൂട്ടിയാണ് ഓടുന്നത്. കൂലി കിട്ടിയാലും വണ്ടിക്കൂലി ഒക്കാത്ത അവസ്ഥ കുടുംബ ബഡ്ജറ്റിന്റെ താളംതെറ്റിച്ചതായി യാത്രക്കാർ പറയുന്നു.

പാലക്കാട് റെയിൽവേ ഡിവിഷന് കീഴിൽ പാലക്കാട് - എറണാകുളം, എറണാകുളം - പാലക്കാട്,ഷൊർണൂർ- കണ്ണൂർ, കണ്ണൂർ - ഷൊർണൂർ, ഷൊർണൂർ - എറണാകുളം, എറണാകുളം - ഷൊർണൂർ മെമു സർവീസുകളുണ്ടെങ്കിലും ഏറ്റവും കൂടുതൽ യാത്രക്കാരുള്ള ഷൊർണൂർ - കോയമ്പത്തൂർ, പാലക്കാട് ടൗൺ - ഈറോഡ് എന്നിവ പുനരാരംഭിക്കാത്തതിനെതിരെ പ്രതിഷേധം ശക്തമാണ്. കൂടാതെ ലോക്ക് ഡൗണിന് മുമ്പുണ്ടായിരുന്ന രണ്ട് പാസഞ്ചർ ട്രെയിനുകളും പുനരാരംഭിച്ചിട്ടല്ല. വിദ്യാർത്ഥികൾക്കും സ്ഥാപനങ്ങളിലെ ജീവനക്കാർക്കും ഏറെ സൗകര്യപ്പെട്ട ഈ സർവീസുകൾ തുടങ്ങണമെന്നാണ് ഇപ്പോൾ ഉയരുന്ന ആവശ്യം.

ലോക്ക് ഡൗണിന് മുമ്പ് സർവീസ് നടത്തിയിരുന്ന ലോക്കൽ ട്രെയിനുകൾ മുഴുവനായി പുനസ്ഥാപിക്കാനും റെയിൽവേ തയ്യാറായിട്ടില്ല. ഹാൾട്ട് സ്റ്റേഷനുകളിൽ സ്റ്റോപ് അനുവദിക്കാത്തതും യാത്രാ ദുരിതം രൂക്ഷമാക്കിയിട്ടുണ്ട്. എക്സ്പ്രസ് ട്രെയിനുകളിൽ പേരിന് രണ്ടോ നാലാ ജനറൽ കമ്പാർട്ട്മെന്‍റുകളാണുള്ളത്. കൊവിഡ് പടരുന്നതിനിടയിലും ഈ കമ്പാർട്ട്മെന്‍റുകളിൽ യാത്രക്കാരെ കുത്തിനിറച്ചാണ് കൊണ്ടുപോവുന്നത്. ഇത് രോഗവ്യാപനത്തിന് കാരണമാവുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. അതിനിടെ, ലോകോ പൈലറ്റുമാർക്ക് കോവിഡ് ബാധിച്ചു എന്ന കാരണം ട്രെയിൻ സർവിസ് നിർത്തിവെച്ചത് മലബാറിലെ യാത്രക്കാർക്ക് ഇരട്ടി പ്രതിസന്ധിയായി.

പാസഞ്ചറുകൾ അനുവദിക്കണം, യോഗം നാളെ

കോഴിക്കോട് നിന്ന് കണ്ണൂർ, കാസർകോട് മേഖലകളിലേക്ക് പോകുന്ന പതിവ് യാത്രക്കാർ നിലവിൽ കടുത്ത പ്രതിസന്ധിയിലാണ്. പകൽ കണ്ണൂർ കടന്നുപോകുന്ന പാസഞ്ചർ ട്രെയിനുകൾ വളരെ കുറവാണ്. കോയമ്പത്തൂർ - മംഗളൂരു, കോയമ്പത്തൂർ - കണ്ണൂർ ലോക്കൽ ട്രെയിനുകൾ എക്സ്പ്രസായി മാറിയത് മലബാർ മേഖലയിലെ യാത്രക്കാർക്ക് വലിയ നഷ്ടമാണ്. പഴയപോലെ പാസഞ്ചർ ട്രെയിനുകൾ അനുവദിക്കണമെന്നാണ് ഇവരുടെ ആവശ്യം. നാളെ പാലക്കാട് ഡിവിഷന് കീഴിലെ ജനപ്രതിനിധികളുടെ യോഗം സതേൺ റെയിൽവേ വിളിച്ചിട്ടുണ്ട്. ഓൺലെനിലാണ് യോഗം. ജനങ്ങളുടെ ദുരിതം അധികൃതരുടെ ശ്രദ്ധയിൽ കൊണ്ടുവരാൻ എം.പിമാർ കൂടുതൽ ജാഗ്രത പുലർത്തണമെന്നാണ് ആവശ്യം. മുതിർന്ന പൗരൻമാരുടെ യാത്രനിരക്കിളവ് പുനഃസ്ഥാപിക്കണമെന്ന ആവശ്യവും ശക്തമാണ്.


സർവീസ് മുടങ്ങിയ ട്രെയിൻ

പാലക്കാട് ഡിവിഷന് കീഴിൽ ഷൊർണൂർ - കണ്ണൂർ അൺ റിസർവ്ഡ് എക്സ്പ്രസ് (06023) കണ്ണൂർ - ഷൊർണൂർ അൺ റിസർവ്ഡ് എക്സ്പ്രസ് (06024), കണ്ണൂർ - മംഗളൂരു അൺ റിസർവ്ഡ് എക്സ്പ്രസ് (06477), മംഗളൂരു - കണ്ണൂർ അൺ റിസർവ്ഡ് എക്സ്പ്രസ് (06478), കോഴിക്കോട് - കണ്ണൂർ അൺ റിസർവ്ഡ് എക്സ്പ്രസ് (06481), കണ്ണൂർ - ചെറുവത്തൂർ അൺ റിസർവ്ഡ് എക്സ്പ്രസ് (06469), ചെറുവത്തൂർ - മംഗളൂരു അൺ റിസർവ്ഡ് എക്സ്പ്രസ് (06491), മംഗളൂരു - കോഴിക്കോട് എക്സ്പ്രസ് (16610) എന്നിവയാണ് മുടങ്ങിയത്.