തിരുവല്ല: ശ്രീവല്ലഭ മഹാക്ഷേത്രത്തിലെ ജീർണാവസ്ഥയിലുള്ള ജലവന്തി മാളികയുടെ പുനരുദ്ധാരണ ജോലികൾ ദ്രുതഗതിയിലായി. നവീകരണത്തിനാവശ്യമായ തടി ഉരുപ്പടികളുടെ പണി പൂർത്തിയായി. മുകളിലത്തെ നിലകളിലെ ഭിത്തിയിലെ കുമ്മായം നീക്കുകയും വിടവുകൾ പ്രത്യേകമിശ്രിതം കൊണ്ടടച്ച് കരിങ്കൽ പാകുകയും ചെയ്യും. തറയിലെ സിമന്റ് നീക്കി ഗ്രാനൈറ്റും കരിങ്കൽപ്പാളിയും ഉറപ്പിക്കും. നാടിന്റെ പൈതൃകം വിളിച്ചോതുന്ന ചരിത്രാതീതകാല നിർമ്മിതിയായ ജലവന്തിമാളിക തീർത്ഥ ക്കുളത്തിന്റെ മുകളിൽ എട്ടുമീറ്റർ നീളമുള്ള കരിങ്കൽ ഉത്തരത്തിൽ മൂന്ന് നിലകളിലായാണ്. ബി.സി 59ൽ നിർമ്മിച്ചതാണെന്ന് കരുതപ്പെടുന്നു. പുനരുദ്ധാരണത്തിന് 29ലക്ഷം രൂപ ചെലവ് കണക്കാക്കുന്നു.
വേഗം പൂർത്തിയാക്കും: കെ.അനന്തഗോപൻ
ജലവന്തിയുടെ പുനരുദ്ധാരണപ്രവൃത്തികൾ കഴിവതും വേഗം പൂർത്തിയാക്കുന്നതിന് ദേവസ്വംബോർഡിന്റെയും ഉദ്യോഗസ്ഥരുടെയും എല്ലാവിധ സഹായസഹകരണങ്ങളും ഉണ്ടാകുമെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ് പ്രസിഡന്റ് അഡ്വ.കെ.അനന്തഗോപൻ പറഞ്ഞു. ജലവന്തി നവീകരണത്തിന് തുടക്കമിട്ട് പ്രധാന വാതിലിന്റെ കട്ടിളവയ്‌പ് നിർവഹിക്കുകയായിരുന്നു അദ്ദേഹം. ബോർഡ് മെമ്പർമാരായ പി.എം.തങ്കപ്പൻ, അഡ്വ.മനോജ് ചരളേൽ, നഗരസഭാദ്ധ്യക്ഷ ബിന്ദു ജയകുമാർ, ക്ഷേത്രംതന്ത്രി അക്കീരമൻ കാളിദാസൻ ഭട്ടതിരിപ്പാട്, ദേവസ്വംബോർഡ് ചീഫ് എൻജിനിയർ ആർ.അജിത് കുമാർ, ഡെപ്യൂട്ടി കമ്മിഷണർ ജി.ബെെജു, അസി.കമ്മിഷണർ കെ.ആർ.ശ്രീലത, അസി.എൻജിനിയർ ജി.സന്തോഷ്, തിരുവാഭരണം കമ്മിഷണർ ഓഫീസ് സൂപ്രണ്ട് കെ.എസ്.ഗോപിനാഥൻപിള്ള, സബ്ഗ്രൂപ്പ് ഓഫീസർ കെ.ആർ.ഹരിഹരൻ, അഡ്ഹോക് കമ്മിറ്റി സ്ഥപതി നന്ദകുമാർവർമ, ശില്പികളായ ഉണ്ണികൃഷ്ണൻ തിരുവമ്പാടി, സ്വാമിദാസ് പെരിങ്ങര, അഡ്ഹോക് കമ്മിറ്റി കൺവീനർ ആർ.പി.ശ്രീകുമാർ, ജോ.കൺവീനർ വി.ശ്രീകുമാർ കൊങ്ങരേട്ട്, അംഗങ്ങളായ മോഹനകുമാർ, ഗണേശ് എസ്.പിള്ള, കെ.എ.സന്തോഷ് കുമാർ, ആർ.രാജശേഖരൻ നായർ, രാജീവ് രഘു, വികസന സമിതിയംഗം രാധാകൃഷ്ണൻ, ശ്രീവല്ലഭേശ്വര അന്നദാനസമിതി വൈസ് പ്രസിഡന്റ് രാജമ്മ രാഘവൻ നായർ, ജോ.സെക്രട്ടറി ആർ.സുകുമാരൻ, രാജൻ പി.പിള്ള, എ.കെ.സദാനന്ദൻ, രോഹിത് മോഹൻ, ക്ഷേത്ര ജീവനക്കാരനായ ആർ.ശ്രീകുമാർ, എസ്.ശാന്ത് എന്നിവർ പങ്കെടുത്തു.