പത്തനംതിട്ട : ക്വാറിയുൽപ്പന്നങ്ങളുടെ അന്യായ വിലക്കയറ്റം നിയന്ത്രിക്കണമെന്ന് നിർമ്മാണ തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ക്വാറികളിൽ നിന്നുള്ള എല്ലാ ഉൽപ്പന്നങ്ങൾക്കും ഒരു നിയന്ത്രണവുമില്ലാതെയാണ് വിലവർദ്ധനവ്. വിവിധ ക്രഷർ യൂണിറ്റുകൾ തോന്നുംപടിയാണ് വില കൂട്ടിയിട്ടുള്ളത്.
നിർമ്മാണമേഖലയെ സ്തംഭനത്തിലേക്ക് നയിക്കാനെ ഇത് ഇടയാക്കു. കൊവിഡ് പ്രതിസന്ധിയെ തുടർന്ന് നിലച്ച നിർമാണമേഖല തിരിച്ചുവരവിന്റെ പാതയിലെത്തുമ്പോഴാണ് വീണ്ടും പ്രതസന്ധിയിലാക്കുന്ന വിധം അന്യായ വില വർദ്ധന. ഓരോ ക്വാറികളും ഓരോ നിരക്കാണ് ഈടാക്കുന്നത്. ജി.എസ്.ടി.യുടെ പേരിലും ഓരോ വില ഈടാക്കുന്നു. മെറ്റലിന് ചിലർ 37 രൂപയും എം സാൻഡ് 55, പീ സാൻഡ് 63 എന്നിങ്ങനെയാണ് ഈടാക്കുന്നത്. ചിലർ ഇതിലും കുറച്ചും മറ്റു ചിലർ ഇതിൽ കൂടുതലുമാണ് വാങ്ങുന്നത്. ലൈഫ് മിഷനിലടക്കം വീടുകളുടെ നിർമ്മാണം നടക്കുന്ന വേളയിൽ അവയെല്ലാം തടസപ്പെടുത്താൻ ഇത് ഇടയാക്കും. അന്യായ വിലവർദ്ധന തടയാൻ കളക്ടർ അടിയന്ത നടപടി സ്വീകരിക്കണമെന്നും യൂണിയൻ ആവശ്യപ്പെട്ടു. അന്യായ വിലവർധന നിയന്ത്രിക്കാൻ നടപടിയെടുത്തില്ലെങ്കിൽ ക്രഷർ ഉപരോധത്തിനടക്കം നിർമ്മാണ തൊഴിലാളികൾ തയാറാകുമെന്ന് യൂണിയൻ ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.