t

കൊല്ലം: ജലവിഭവ വകുപ്പിന്റെ പമ്പ് ഹൗസുകളിൽ ഓട്ടോമേറ്റഡ് പമ്പിംഗ് ആരംഭിച്ചപ്പോൾ, സിസ്റ്റത്തിലെ പോരായ്മ മൂലം പലേടത്തും കുടിവെള്ളം മുടങ്ങുന്നു. മോട്ടോറുകൾ മൊബൈൽ ഫോണിന്റെ സഹായത്തോടെ പ്രവർത്തിപ്പിക്കുന്ന സംവിധാനമാണിത്. 10 മുതൽ 20 മിനുട്ടുവരെ പമ്പ് ഹൗസുകൾ, നേരത്തെ നിശ്ചയിക്കുന്ന ബേസ് ഹൗസുകളിലിരുന്ന് പ്രവർത്തിപ്പിക്കാൻ കഴിയും.

പമ്പിംഗിന് പ്രത്യേക സമയമുള്ളതിനാൽ ഈ അവസരങ്ങളിൽ വൈദ്യുതി മുടക്കമുണ്ടായാൽ ജലവിതരണം പൂർണമായും തടസപ്പെടും. ഉടൻ തന്നെ വൈദ്യുതിബന്ധം പുന:സ്ഥാപിച്ചാൽ പമ്പ് പ്രവർത്തിക്കുമെങ്കിലും ഒന്നിലധികം തവണ വൈദ്യുതി മുടങ്ങിയാൽ പമ്പ് ഓഫാകുകയും പിന്നീട് ജലവിതരണം പുന:സ്ഥാപിക്കാൻ ഓപ്പറേറ്റർമാർ നേരിട്ടെത്തുകയും ചെയ്യണ്ട അവസ്ഥയാണ്. പമ്പുമായി ഘടിപ്പിച്ചിട്ടുള്ള സ്റ്റാർട്ടർ ഓണാക്കിയാൽ തീരാവുന്ന പ്രശ്നമാണെങ്കിലും ആള് നേരിട്ടെത്തുന്നതിൽ താമസമുണ്ടാവുന്നുണ്ട്.

10 മുതൽ 50 വരെയുള്ള പമ്പ് ഹൗസുകൾ ഇത്തരത്തിൽ പ്രവർത്തിപ്പിക്കാൻ ഒരാൾ മാത്രമാണ് നിലവിൽ വകുപ്പിന് കീഴിലുള്ളത്. നേരത്തെ ഓരോ പമ്പ് ഹൗസിലും ഓപ്പറേറ്റർമാരെ കരാർ അടിസ്ഥാനത്തിൽ ചുമതലപ്പെടുത്തിയിരുന്നു. അവരെയെല്ലാം ഒഴിവാക്കിയാണ് ഓട്ടോമേറ്റഡ് സിസ്റ്റം ജലവിഭവ വകുപ്പ് നടപ്പാക്കിയത്. ചിലയിടങ്ങളിൽ വാൽവുകൾ ആവശ്യാനുസരണം തുറക്കുന്നതും അടയ്ക്കുന്നതും ഇവരായിരുന്നു. പമ്പുകളുടെ നിസാര അറ്റകുറ്റപ്പണികളും ഇവർതന്നെ നിർവഹിക്കുമായിരുന്നു. എന്നാൽ ഇപ്പോൾ നിസാര അറ്റകുറ്റപ്പണികൾക്ക് പോലും ദിവസങ്ങളോളം കാത്തിരിക്കേണ്ട അവസ്ഥയായി.

# മോട്ടോർ കേടായാലും മാറ്റില്ല

 കേടായ മോട്ടോറിനു പകരം വയ്ക്കാൻ മോട്ടോറില്ല

 മോട്ടോർ സ്ഥാപിച്ചിരിക്കുന്നത് കുഴൽക്കിണറുകൾക്കടിയിൽ

 മോട്ടോർ പുറത്തെടുക്കാൻ വേണ്ടത് കുറഞ്ഞത് 2 ദിവസം

 അറ്റകുറ്റപണികൾക്കു വേണ്ടത് ഒരാഴ്ച

 തിരികെ സ്ഥാപിക്കാൻ രണ്ടിലധികം ദിവസങ്ങൾ

 മോട്ടോർ കേടായാൽ കുടിവെള്ള വിതരണം മുടങ്ങുന്നത് ആഴ്ചകൾ

 പുറത്തെടുക്കുന്ന മോട്ടോറുകൾക്ക് പകരം മറ്റൊന്ന് സ്ഥാപിച്ചാൽ വിതരണം മുടങ്ങില്ല

 ദിവസങ്ങളോളമുള്ള അറ്റകുറ്റപ്പണി നടത്തുന്നത് കരാറുകാർ

 ദിവസം കൂടുന്നതനുസരിച്ച് ചെലവു തുകയും കൂടും

 പകരം മോട്ടർ സ്ഥാപിച്ചാൽ ഇത്തരത്തിൽ തുക വാങ്ങാനാകില്ല

 ഒത്താശ ചെയ്യുന്നത് വകുപ്പിലെ തന്നെ ചില ഉദ്യോഗസ്ഥർ

# കുടിവെള്ളം മുട്ടി

 നൂറോളം പമ്പ് ഹൗസുകളിൽ ഓട്ടോമേറ്റഡ് സിസ്റ്റം

 ഇവയുടെ പരിധിയിൽ മിക്കയിടത്തും കുടിവെള്ളമില്ല

 വാൽവുകൾ തുറക്കാൻ ഓപ്പറേറ്റർമാരില്ല

 നഷ്ടം കാരണം ജോലിക്കാരെ നിയമിക്കാനാവുന്നില്ല