
കൊല്ലം: കല്ലടയാറിന് കുറുകെ കൊല്ലം - കുന്നത്തൂർ താലൂക്കുകളെ ബന്ധിപ്പിക്കുന്ന കണ്ണങ്കാട് പാലത്തിന്റെ സാമൂഹികാഘാത പഠന റിപ്പോർട്ടിന്റെ കരട് പ്രസിദ്ധീകരിച്ചു. 0.55 ഹെക്ടർ ഭൂമി ഏറ്റെടുക്കേണ്ടിവരുമെന്ന് സെന്റർ ഫോർ ലാൻഡ് ആൻഡ് സോഷ്യൽ സ്റ്റഡീസ് പുറത്തിറക്കിയ പഠനം ശുപാർശ ചെയ്യുന്നു.
റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വസ്തു ഉടമകളുമായി ഇന്നലെ മൺറോത്തുരുത്ത് കോ - ഓപ്പറേറ്റീവ് ബാങ്കിൽ ചർച്ച നടത്താൻ നിശ്ചയിച്ചിരുന്നെങ്കിലും കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മാറ്റിവച്ചു.
ബന്ധപ്പെട്ട കക്ഷികളുടെ ആക്ഷേപങ്ങളും അഭിപ്രായങ്ങളും കേട്ടശേഷമാവും ഫൈനൽ റിപ്പോർട്ട് സമർപ്പിക്കുക. തുടർന്ന് ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ഭൂമി വില ഉൾപ്പെടെയുള്ള ശുപാർശകൾ സർക്കാരിലേക്ക് സമർപ്പിക്കും. തുടർന്ന് ഭൂഉടമകളുമായി ധാരണയിലെത്തി പാലത്തിന്റെ ടെണ്ടർ നടപടികളിലേക്ക് പ്രവേശിക്കും.
മൺറോത്തുരുത്ത് ബൈപ്പാസ് ഇടനാഴി
1. കല്ലടയാറിന്റെ ഇരുകരകളിലുമുള്ള പടിഞ്ഞാറേ കല്ലട, മൺറോത്തുരുത്ത് പഞ്ചായത്തുകളെ പാലം ബന്ധിപ്പിക്കും
2. മൺറോത്തുരുത്തിൽ 590 മീറ്ററും പടിഞ്ഞാറേ കല്ലടയിൽ 125 മീറ്ററുമാണ് അപ്രോച്ച് റോഡ്
3. സർവേ ഉൾപ്പെടെയുള്ള ജോലികൾക്ക് 12 ലക്ഷം രൂപ സർക്കാർ അനുവദിച്ചു
4. നിർമ്മാണ ചുമതല കേരള റോഡ്‌സ് ഫണ്ട് ബോർഡിന്
വേഗം കൂടും ചെലവ് കുറയും
കുണ്ടറ - മൺറോത്തുരുത്ത്, കടപുഴ - കാരാളിമുക്ക് റോഡുകളെ പാലം ബന്ധിപ്പിക്കും. മൺറോത്തുരുത്ത് - കുണ്ടറ റോഡിനെ ബന്ധിപ്പിച്ച് 350 മീറ്റർ നീളത്തിൽ പുതുതായി റോഡ് നിർമ്മിക്കേണ്ടി വരും. കൊല്ലം ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾക്ക് ആലപ്പുഴ ഭാഗത്തേക്കും പത്തനംതിട്ട, കോട്ടയം ഭാഗത്തേക്കുള്ള യാത്രക്കാർക്ക് വേഗതയിലും കുറഞ്ഞ ചെലവിലും യാത്ര ചെയ്യാൻ കഴിയും.
പാലത്തിന്റെ നീളം: 158 മീറ്റർ
വീതി: 15 മീറ്റർ
സ്പാനുകൾ: 05
കിഫ്ബി അനുവദിച്ചത് ₹ 24.21 കോടി
ഏറ്റെടുക്കേണ്ടി വരുന്ന ഭൂഉടമകളുടെ എണ്ണം
മൺറോത്തുരുത്ത്: 33
പടിഞ്ഞാറേ കല്ലട: 07
പാർപ്പിടങ്ങൾ: 03
ചുറ്റുമതിൽ: 04
വ്യാപാര സ്ഥാപനം: 01
""
നിർമ്മാണത്തിലിരിക്കുന്ന പെരുമൺ പാലം വഴി നാഷണൽ ഹൈവേ 183 എയെയും കാരാളിമുക്കിൽ നാഷണൽ ഹൈവേ 544നെയും ബന്ധിപ്പിക്കുന്ന ബൈപ്പാസായി മൺറോത്തുരുത്ത് ഇടനാഴി രൂപം കൊള്ളും.
കേരള റോഡ്‌സ് ഫണ്ട് ബോർഡ് അധികൃതർ