
തിരുവനന്തപുരം: വൃക്കരോഗിയായ മകന്റെ ചികിത്സയ്‌ക്ക് പണമില്ലാതെ അമ്മ നിസഹയാവസ്ഥവയിൽ.പേരൂർക്കട എൻ.സി.സി റോഡ് രതീഷ് ഭവനിൽ ആർ.വസന്തകുമാരിയാണ് മകൻ വിഷ്ണു പരമേശ്വരന്റെ (31) ചികിത്സയ്ക്കായി സുമനസുകളുടെ കനിവ് തേടുന്നത്.ഇപ്പോൾ ആഴ്ചയിൽ രണ്ട് ഡയാലിസിസ് നടത്തിയാണ് വിഷ്‌ണുവിന്റെ ജീവൻ നിലനിറുത്തുന്നത്.ഇനി വൃക്ക മാറ്റിവയ്‌ക്കുകയാണ് ഏകമാർഗം.സർക്കാരിന്റെ മൃതസഞ്‌ജീവനി പദ്ധതിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതിനാൽ ഏതു നിമിഷവും ശസ്ത്രക്രിയ നടന്നേക്കാമെന്നാണ് ഡോക്ടർമാർ പറയുന്നത്. ഇതിനായി 7 ലക്ഷം രൂപം ചെലവ് വരും.എട്ട് വർഷം മുമ്പ് വസന്തകുമാരിയുടെ ഭർത്താവ് പരമേശ്വരൻ നായർ കരളിലെ കാൻസറിനെ തുടർന്ന് മരിച്ചു.സ്വകാര്യ കമ്പനിയിൽ ജോലി നോക്കുകയായിരുന്ന വിഷ്‌ണുവിനെ രോഗം പിടികൂടിയതോടെ ഏക വരുമാനവും നിലച്ചു.ഫെഡറൽ ബാങ്കിന്റെ പേരൂർക്കട ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. നമ്പർ: 99980113694157, ഐ.എഫ്.എസ്.സി കോഡ് : FDRL0001416. ഫോൺ: 7736163224.