പോത്തൻകോട്: വീടിനുനേരെ ഉഗ്രൻ സ്‌ഫോടനശേഷിയുള്ള പടക്കമെറിഞ്ഞ രണ്ട് യുവാക്കളെ പൊലീസ് പിടികൂടി. കരിക്കകം സ്വദേശികളായ ഹരികൃഷ്ണൻ (28), സാമുവൽ ജോയി (20) എന്നിവരെയാണ് പോത്തൻകോട് പൊലീസ് അറസ്റ്റുചെയ്‌തത്. ശനിയാഴ്ച അർദ്ധരാത്രിയോടെ ഉളിയാഴ്‌ത്തുറ കൈതക്കുഴി ഷാലു ഭവനിൽ രാജേന്ദ്രന്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്.

രാജേന്ദ്രന്റെ മകൻ ഷാലുവിനോട് പണം ചോദിച്ചിട്ട് നൽകാത്തതിനുള്ള വൈരാഗ്യമാണ് പടക്കേറിന് കാരണമെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തിനുശേഷം ഒളിവിൽപ്പോയ പ്രതികളെ പോത്തൻകോട് എസ്.എച്ച്.ഒ ശ്യാം, എസ്.ഐ വിനോദ് വിക്രമാദിത്യൻ, പൊലീസ് ഉദ്യോഗസ്ഥരായ ഹക്കിം, ജിഹാനിൽ, രതീഷ്, ദിനേശ് എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്.