തിരുവനന്തപുരം: ചുരുളി സിനിമയിലെ ഭാഷാപ്രയോഗം കഥാപാത്രങ്ങൾക്കും സാഹചര്യങ്ങൾക്കും ചേർന്നതാണെന്നും സിനിമയിൽ നിയമലംഘനമില്ലെന്നും ഹൈക്കോടതി നിർദ്ദേശ പ്രകാരം രൂപീകരിച്ച എ.ഡി.ജി.പി കെ. പദ്മകുമാർ, തിരുവനന്തപുരം റൂറൽ എസ്‌.പി ദിവ്യ ഗോപിനാഥ്, തിരുവനന്തപുരം സിറ്റി അഡ്മിനിസ്ട്രേഷൻ എ.സി.പി എ.നസീം എന്നിവരുടെ സമിതിയുടെ റിപ്പോർട്ട്. നിലവിലുള്ള നിയമങ്ങളൊന്നും സിനിമ ലംഘിച്ചിട്ടില്ല. സാങ്കല്പിക ഗ്രാമത്തിന്റെ കഥയിൽ നിലനില്പിനായി പൊരുതുന്ന മനുഷ്യരുടെ ഭാഷ എങ്ങനെയാവണമെന്ന് കലാകാരന് തീരുമാനിക്കാം. കഥാസന്ദർഭത്തിന് യോജിച്ച സംഭാഷണങ്ങളാണ് സിനിമയിലുള്ളത്. റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിച്ചു. ഒ.ടി.ടി പ്ലാറ്റ് ഫോമിൽ നിന്ന് സിനിമ പിൻവലിക്കണമെന്നാവശ്യപ്പെട്ട് തൃശൂർ സ്വദേശി നൽകിയ ഹർജിയിലാണ് സിനിമ പരിശോധിക്കാൻ ഹൈക്കോടതി ഡി.ജി.പിക്ക് നിർദ്ദേശം നൽകിയത്.