തിരുവനന്തപുരം:കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് സി കാറ്റഗറിയിൽ ഉൾപ്പെട്ട തലസ്ഥാന ജില്ലയിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാ കളക്ടർ ഉത്തരവിറക്കി.

സാമൂഹിക,രാഷ്ട്രീയ,സാംസ്‌കാരിക,മത,സാമുദായിക പൊതുപരിപാടികൾക്ക് വിലക്കേർപ്പെടുത്തി. മതപരമായ പ്രാർത്ഥനകളും ആരാധനകളും ഓൺലൈനായി മാത്രം

വിവാഹം, മരണാനന്തര ചടങ്ങുകൾക്ക് പരമാവധി 20 പേർ

സിനിമാ തിയേറ്ററുകൾ,സ്വിമ്മിംഗ് പൂളുകൾ, ജിംനേഷ്യങ്ങൾ എന്നിവ പ്രവർത്തിക്കില്ല

ട്യൂഷൻ സെന്ററുകൾ ഉൾപ്പെടെയുള്ള എല്ലാ ക്ളാസുകളും 31 വരെ ഓൺലൈനാക്കി

അവസാന വർഷ/ബിരുദ ബിരുദാനന്തര, പത്ത്, 12 ക്ളാസുകൾക്ക് ഇത് ബാധകമല്ല.എന്നാൽ,ഈ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ക്ളസ്റ്ററുകൾ രൂപപ്പെട്ടാൽ മൂന്ന് പ്രവൃത്തി ദിവസങ്ങളിലെ ഹാജർനില 40 ശതമാനത്തിൽ കുറവായാൽ അടുത്ത 15 ദിവസത്തേക്ക് ഓൺലൈൻ ക്ളാസുകളേ നടത്താവൂ. റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ,ബയോ ബബിൾ മാതൃകയിൽ പ്രവർത്തിക്കുകയാണെങ്കിൽ ഇത് ബാധകമല്ല. കൊവിഡ് വ്യാപന സാഹചര്യത്തിൽ 20ന് പുറപ്പെടുവിച്ച മറ്റ് നിയന്ത്രണങ്ങളും ജില്ലയിൽ തുടരുമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിട്ടി ഉത്തരവിൽ വ്യക്തമാക്കി.