p

തിരുവനന്തപുരം: ലോകായുക്ത നിയമത്തിൽ 22 വർഷം മുമ്പ് കേരള നിയമസഭ തള്ളിയ വ്യവസ്ഥയാണ്, ഇപ്പോൾ ഭേദഗതി ഓർഡിനൻസ് വഴി സർക്കാർ തിരുകിക്കയറ്റുന്നതെന്ന് നിയമസഭാ രേഖകൾ. 1999 ഫെബ്രുവരി ഒന്നിന് നിയമസഭയിൽ ലോകായുക്ത ബിൽ അവതരിപ്പിച്ച് പാസാക്കിയത് ഇ.കെ. നായനാരുടെ നേതൃത്വത്തിലുള്ള ഇടതു സർക്കാരെങ്കിൽ, ഇപ്പോൾ അന്നൊഴിവാക്കിയ വ്യവസ്ഥ ഉൾപ്പെടുത്തുന്നത് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതു സർക്കാർ.

കർണാടക മാതൃകയിൽ തയാറാക്കിയ മൂലനിയമത്തിൽ പതിമൂന്നാം വകുപ്പിൽ അന്നുണ്ടായിരുന്ന വ്യവസ്ഥ ലോകായുക്തയുടെ ഉത്തരവ് ബന്ധപ്പെട്ട അധികാരിക്ക് (ഗവർണർ, മുഖ്യമന്ത്രി, സംസ്ഥാനസർക്കാർ) അംഗീകരിക്കുകയോ തള്ളുകയോ ചെയ്യാമെന്നതായിരുന്നു. നിയമമന്ത്രിയായിരുന്ന ഇ. ചന്ദ്രശേഖരൻ നായർ അവതരിപ്പിച്ച ബില്ലിന്മേൽ നടന്ന ചർച്ചയിൽ ഭരണ-പ്രതിപക്ഷ ഭേദമെന്യേ അംഗങ്ങൾ ഈ വ്യവസ്ഥ മാറ്റണമെന്നാവശ്യപ്പെട്ടു. സബ്ജക്ട് കമ്മിറ്റിയിലും വിശദ ചർച്ചയ്ക്ക് ശേഷമാണ് സർക്കാരിന്റെ ഔദ്യോഗിക ഭേദഗതിയായി കൊണ്ടുവന്ന് ലോകായുക്തയുടെ ഉത്തരവ് അധികാരി അംഗീകരിക്കണമെന്ന വ്യവസ്ഥ പതിനാലാം വകുപ്പായി ഉൾപ്പെടുത്തിയത്. അന്ന് ചർച്ച ചെയ്ത് തള്ളിയ പതിമൂന്നാം വകുപ്പാണ്, ഇപ്പോൾ പതിനാലാം വകുപ്പിന്റെ ഭേദഗതിയായി സർക്കാർ കൊണ്ടുവന്നിരിക്കുന്നത്.

1999ലെ ബിൽ ചർച്ചയിൽ ഭരണപക്ഷത്ത് നിന്ന് ശക്തിയായി വാദിച്ചത് ആനത്തലവട്ടം ആനന്ദൻ, ജി. സുധാകരൻ, പി. രാഘവൻ എന്നിവരാണ്. പ്രതിപക്ഷത്ത് നിന്ന് ജി. കാർത്തികേയൻ, ടി.എം. ജേക്കബ് എന്നിവരും സമാന വാദമുഖങ്ങളുയർത്തി. കെ.എം. മാണി, കെ.സി. ജോസഫ്, ഇ.എം. അഗസ്തി തുടങ്ങിയവരും ലോകായുക്ത ഉത്തരവ് അധികാരിക്ക് തള്ളാമെന്ന വ്യവസ്ഥ ഒഴിവാക്കണമെന്ന ഭേദഗതി കൊണ്ടുവന്നു.

അന്ന് നിയമസഭയിൽ...

₹ആനത്തലവട്ടം ആനന്ദൻ:

" അഴിമതിയാരോപണം തെളിഞ്ഞാൽ പൊതുപ്രവർത്തകൻ തൽക്ഷണം ഒഴിയണമെന്ന് ലോകായുക്ത നിർദ്ദേശിച്ചാൽ അത് നിരാകരിക്കാനുള്ള സർക്കാരിന്റെ അവകാശം എടുത്തുകളയണം. അല്ലെങ്കിൽ സർക്കാർ ലോകായുക്തയ്ക്ക് മുകളിലാകും. കോടതിയുടെ മുകളിൽ തീരുമാനമെടുക്കാനുള്ള അധികാരം സർക്കാരിന് കൊടുക്കുന്നത് ശരിയല്ല. "

ജി. സുധാകരൻ:

"പൊതുപ്രവർത്തകൻ കുറ്റം ചെയ്തിരിക്കുന്നുവെന്ന് ലോകായുക്ത തീരുമാനിച്ചാൽ ആ കുറ്റം ചെയ്തയാൾ തിരഞ്ഞെടുക്കപ്പെട്ട പദവി വഹിക്കുന്നത് അപമാനകരമാണ്. കോടതി വിധി വന്ന ശേഷവും അധികാരത്തിൽ തുടർന്ന പ്രതിപക്ഷ പാരമ്പര്യം തുടരരുതെന്ന് പറയുന്ന മാറ്റം പ്രതിപക്ഷ മെമ്പർമാരിലുമുണ്ടായത് സ്വാഗതാർഹമാണ്. "

പി. രാഘവൻ:

"ലോകായുക്ത റിപ്പോർട്ട് സമർപ്പിച്ച ശേഷം അതിനകത്ത് അഴിമതിയില്ലെന്ന് പറഞ്ഞാൽ ആ നടപടി മുഴുവൻ വെറുതെയായില്ലേ. റിപ്പോർട്ട് അംഗീകരിച്ച് മുഖ്യമന്ത്രിയാണെങ്കിൽ രാജി വയ്ക്കും. മന്ത്രിമാരാണെങ്കിൽ രാജി വയ്ക്കണം. ഉദ്യോഗസ്ഥരാണെങ്കിൽ നടപടിയെടുക്കണം. "

ലോകായുക്ത ഭേദഗതി ഓർഡിനൻസ് ചർച്ചയായില്ല

തിരുവനന്തപുരം: മതിയായ രാഷ്ട്രീയ കൂടിയാലോചനയുണ്ടായില്ല എന്ന് സി.പി.ഐ സംസ്ഥാന നേതൃത്വം കഴിഞ്ഞ ദിവസം പരസ്യവിമർശനം ഉന്നയിച്ചെങ്കിലും ലോകായുക്ത നിയമ ഭേദഗതി ഓർഡിനൻസിനെ ചൊല്ലിയുണ്ടായ വിവാദം ഇന്നലെ മന്ത്രിസഭായോഗത്തിൽ സി.പി.ഐ മന്ത്രിമാർ അടക്കം ആരും ഉന്നയിച്ചില്ല.
കഴിഞ്ഞാഴ്ചത്തെ ഓൺലൈൻ മന്ത്രിസഭായോഗത്തിൽ ഏകകണ്ഠമായി അംഗീകരിക്കപ്പെട്ട ഓർഡിനൻസിനെതിരെ അതിന് ശേഷം പ്രതികരിക്കുന്നതിന് രാഷ്ട്രീയ പരിമിതികളുണ്ടെന്ന തിരിച്ചറിവാണ് സി.പി.ഐ മന്ത്രിമാരെയടക്കം ഇന്നലെ വിഷയമുന്നയിക്കുന്നതിൽ നിന്ന് പിന്തിരിപ്പിച്ചത്.
ഇന്നലെയും ഓൺലൈനായാണ് മന്ത്രിസഭായോഗം ചേർന്നത്. 1999ലെ ഇ.കെ. നായനാരുടെ നേതൃത്വത്തിലുള്ള ഇടതുമുന്നണി സർക്കാർ കൊണ്ടുവന്ന ലോകായുക്ത നിയമത്തിൽ ഇപ്പോഴത്തെ ഇടതുമുന്നണി സർക്കാർ വെള്ളം ചേർത്തുവെന്ന ആക്ഷേപമാണ് വിവാദത്തിന് വഴി തുറന്നത്. ലോക്പാൽ സംബന്ധിച്ച് ദേശീയതലത്തിൽ ഇടതുപാർട്ടികളുടെ പ്രഖ്യാപിത നിലപാടിന് വിരുദ്ധമാണ് കേരളസർക്കാരിന്റെ നിലപാടെന്ന വിമർശനവുമുയർന്നിരുന്നു.