മാവേലിക്കര: ചെങ്ങന്നൂർ കോടുകുളഞ്ഞി കരോട് ആഞ്ഞിലിമൂട്ടിൽ എ.പി.ചെറിയാൻ -ഏലിക്കുട്ടി

ദമ്പതികളെ ബ്ലംഗ്ലാദേശ് സ്വദേശികൾ കൊലപ്പെടുത്തിയ കേസിന്റെ വിധി മാർച്ച് 2ന്. കേസിന്റെ വിസ്താരം മാവേലിക്കര അഡീഷനൽ ജില്ലാ കോടതി ജഡ്ജി കെന്നത്ത് ജോർജ് മുൻപാകെ ഇന്നലെ പൂർത്തിയായി. 2019 നവംബർ 11 ന് നടന്ന കൊലക്കേസി​ൽ കേസിൽ ബംഗ്ലാദേശ് സ്വദേശികളായ ലബിലു ഹസൻ (39), ജുവൽ ഹസൻ (24) എന്നിവരാണ് പ്രതികൾ. കൊലപാതകത്തിന് ശേഷം 45 പവൻ സ്വർണാഭരണവും 17,338 രൂപയും അപഹരിച്ച ശേഷം കടന്ന പ്രതികളെ നവംബർ 13ന് വിശാഖപട്ടണം റെയിൽവേ സ്റ്റേഷനിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.

ദമ്പതികളുടെ വീട്ടിൽ ജോലിക്കെത്തിയ പ്രതികൾ വീട്ടിൽ സ്വർണം ഉണ്ടെന്ന് മനസിലാക്കിയാണ് കൊലപാതകം ആസൂത്രണം ചെയ്തത്. പ്രതിഭാഗത്തു നിന്ന് 2 ഉൾപ്പെടെ 62 സാക്ഷികളെ വിസ്തരിച്ചു. 103 തൊണ്ടിമുതലും 80 രേഖകളും കേസിൽ ഹാജരാക്കി. കേസിൽ വിശാഖപട്ടണം ആർ.പി.എഫ് പൊലീസിലെ 5 പേരും ആന്ധ്രാദേശ്, ബംഗാൾ, അസ്സാം, പുതുച്ചേരി സംസ്ഥാനക്കാരും സാക്ഷികളായിരുന്നു. പ്രോസിക്യൂഷനുവേണ്ടി അഡിഷണൽ പബ്ലിക് പ്രോസിക്യൂട്ടർ എസ്.സോളമൻ, സരുൺ കെ.ഇടിക്കുള, പ്രതികൾക്കു വേണ്ടി രാജേഷ് നെടുമ്പം എന്നിവർ ഹാജരായി.