
തൃക്കാക്കര: സമൂഹത്തിലെ ദുർബല വിഭാഗങ്ങൾക്കിടയിൽ കൊവിഡാനന്തര , ജീവിതശൈലി രോഗങ്ങളുടെ നിർണ്ണയവും തുടർചികിത്സയും ലക്ഷ്യമിട്ട് മൊബൈൽ ക്ലിനിക് പര്യടനം തുടങ്ങി. ജില്ലാ ഭരണകൂടം, ആരോഗ്യ വകുപ്പ്, ദേശീയാരോഗ്യ ദൗത്യം, എറണാകുളം കരയോഗം, ഭാരത് പെട്രോളിയം കോർപ്പറേഷൻ എന്നിവരുടെ ആഭിമുഖ്യത്തിലാണ് രോഗനിർണ്ണയ - തുടർ ചികിത്സാ പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നത്.
ഡർബാർഹാൾ റോഡിൽ നടന്ന ചടങ്ങിൽ കളക്ടർ ജാഫർ മാലിക് മൊബൈൽ ക്ലിനിക്കിന്റെ ഫ്ളാഗ് ഒഫ് നിർവഹിച്ചു.
ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. വി. ശ്രീദേവി, ദേശീയാരോഗ്യദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. സജിത് ജോൺ, എറണാകുളം കരയോഗം സെക്രട്ടറി രാമചന്ദ്രൻ,ആരോഗ്യ വകുപ്പ് ടെക്നിക്കൽ അസിസ്റ്റന്റെ പി.എൻ. ശ്രീനിവാസൻ, ഡോ. പാർവതി, ഡോ. ബാബു ഫ്രാൻസിസ് തുടങ്ങിയവർ പങ്കെടുത്തു.
ജില്ലയിലെ തീരമേഖലയിലാണ് മൊബൈൽ ക്ലിനിക് ആദ്യഘട്ടത്തിൽ പര്യടനം നടത്തുന്നത്. സൗജന്യമായി രോഗനിർണ്ണയവും തുടർചികിത്സയ്ക്കുള്ള മാർഗനിർദ്ദേശവും ക്ലിനിക്കിൽ ലഭിക്കുമെന്ന് ദേശീയാരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. സജിത് ജോൺ പറഞ്ഞു