തൃക്കാക്കര: ഞങ്ങൾ വൈകി വന്നാലെന്താണ് നേരത്തെ പോകുന്നില്ലേ എന്ന് കളിയാക്കി പറയാറുള്ളതു പോലെയാണ് തൃക്കാക്കര നഗരസഭയിലെ ജീവനക്കാരുടെ കാര്യം.നഗരസഭയിൽ താത്കാലിക ജീവനക്കാരുൾപ്പടെ ജോലിക്കെത്തുന്നത് പതിനൊന്ന് മണിക്ക് ശേഷമാണ്. രാവിലെ വിവിധ ആവശ്യങ്ങൾക്കായി നഗരസഭയിലെത്തുന്ന ആളുകൾ മണിക്കുറുകൾ കാത്തിരിക്കേണ്ട ഗതികേടിലാണ്.
നഗരസഭയിൽ എൻജിനിയറിംഗ്,റവന്യൂ,ആരോഗ്യം തുടങ്ങിയ വിഭാഗങ്ങളിൽ ചുരുക്കൽ ചില ജീവനക്കാർ മാത്രമാണ് സമയത്തെത്തുന്നത്. വൈകിട്ട് നാലുമണി കഴിഞ്ഞാൽ ജീവനക്കാർ മുങ്ങുന്നതും പതിവ് കാഴ്ചയാണ്. മൂന്നര മുതൽ പോകാനുള്ള തയ്യാറെടുപ്പുകൾ ആരംഭിക്കും. മൂന്നരയ്ക്ക് ശേഷം എന്തെങ്കിലും ആവശ്യവുമായി വരുന്ന ജനങ്ങളുടെ ആവശ്യം പോലും കേൾക്കാൻ ചിലർ തയ്യാറാവുന്നില്ല. കൗൺസില‌‌‌‌ർമാരുടെ ആവശ്യം പോലും കേൾക്കാൻ സന്നദ്ധരാവുന്നില്ല. ഡ്രൈവർമാരുടെ കാര്യമാണെകിൽ പറയുകയും വേണ്ട. ആംബുലൻസ് ഡ്രൈവർ ഉൾപ്പടെയുള്ളവർ നഗരസഭയിൽ വന്നു പോവുന്ന സമയം ആർക്കുമറിയില്ല. ലാ ബുക്കിൽ ഇതൊന്നും കൃത്യമായി രേഖപ്പെടുത്താറുമില്ല. ഭരണസമതി ശ്രദ്ധിക്കാറുമില്ല.