a

കോട്ടയം : പച്ചപ്പാടവും, പക്ഷിനിരീക്ഷണവും, നാടൻ ഭക്ഷണവും, കൈത്തോടുകളും, കലയുമെല്ലാം സമ്മേളിക്കുന്ന അയ്‌മനം എന്ന കൊച്ചുഗ്രാമം ലോക ടൂറിസം ഭൂപടത്തിൽ ഇടംപിടിക്കുമ്പോൾ മാതൃകാ ടൂറിസം ഗ്രാമം പദ്ധതിയ്ക്കുള്ള അംഗീകാരം കൂടിയായി.ഈ വർഷം ലോകത്ത് കാണേണ്ട മുപ്പത് ടൂറിസം കേന്ദ്രങ്ങളിൽ സഞ്ചാരികളുടെ മനം കവരാൻ അയ്‌മനവും ഉണ്ട്.

ബുക്കർ പ്രൈസ് നേടിയ 'ഗോഡ് ഒഫ് സ്‌മോൾ തിങ്സിൽ' അരുന്ധതി റോയ് തന്റെ ജന്മനാടിനെക്കുറിച്ച് വിവരിച്ചതോടെയാണ് കുമരകത്തിനൊപ്പം അയ്‌മനവും അന്താരാഷ്ട്ര പ്രശസ്തമായത്. കഴിഞ്ഞ നവംബറിൽ ലോക ട്രാവൽ മാർട്ട് പുരസ്കാരവും നേടി. പൗരാണിക ക്ഷേത്രങ്ങളും ദേവാലയങ്ങളും കഥകളിയും കളരിപ്പയറ്റുമൊക്കെ സഞ്ചാരികളുടെ മനംനിറയ്‌ക്കും.

2018ൽ തുടങ്ങിയ പദ്ധതി

ഉത്തരവാദിത്ത ടൂറിസം സംസ്ഥാന കോ-ഓർഡിനേറ്റർ കെ. രൂപേഷ് കുമാറിന്റെ നേതൃത്വത്തിൽ 2018ൽ തുടങ്ങിയ ടൂറിസം ഗ്രാമം പദ്ധതി രണ്ടാംഘട്ടത്തിലാണ്. ഗ്രാമ ജീവിത പാക്കേജ്, പക്ഷി നിരീക്ഷണ പാക്കേജ്, ഗ്രാമ യാത്ര, സാംസ്‌കാരിക പാക്കേജുകൾ, നെൽപ്പാട നടത്തം, സൈക്കിൾ ടൂർ എന്നിവ നടപ്പാക്കി. സംസ്ഥാനത്ത് 13 പ്രദേശങ്ങളിലാണ് പദ്ധതി ആരംഭിച്ചത്.

ഇതുവരെ

 817 പ്രദേശവാസികൾക്ക് തൊഴിൽ പരിശീലനം നൽകി

 118 തൊഴിൽ സംരംഭങ്ങൾ ആരംഭിച്ചു

ഹോംസ്റ്റേകൾ തുടങ്ങി

 പാക്കേജുകൾ നടപ്പാക്കാൻ വനിത ടൂർ കമ്മ്യൂണിറ്റി ലീഡർമാർ

 ടൂറിസം റിസോഴ്‌സ് ഡയറക്ടറിയും പ്രചാരണ വീഡിയോകളും

 ആമ്പൽ ഫെസ്റ്റ്

മാലിന്യ സംസ്‌ക്കരണത്തിനായി വേമ്പനാട് ശുചീകരണം

 പ്ലാസ്റ്റിക് വിമുക്തമാക്കാൻ ഹൗസ് ബോട്ടുകൾക്കും റിസോർട്ടുകൾക്കും തുണിസഞ്ചികൾ

വിനോദ സഞ്ചാരം ജനകീയവത്കരിച്ച് പരിസ്ഥിതി സൗഹാർദ്ദമാക്കി ലോകത്തിന് മുന്നിൽ എത്തിക്കാനുള്ള ശ്രമങ്ങൾക്ക് ലഭിച്ച അംഗീകാരമാണിത്

-കെ. രൂപേഷ് കുമാർ, ഉത്തരവാദിത്ത ടൂറിസം മിഷൻ സംസ്ഥാന കോ-ഓർഡിനേറ്റർ

അയ്‌മനം കോണ്ട് നാസ്റ്റ് ട്രാവലർ പട്ടികയിൽ

തിരുവനന്തപുരം: കോട്ടയത്തെ കായലോര ഗ്രാമമായ അയ്‌മനം ലണ്ടനിലെ ലോകപ്രശസ്‌ത ലക്‌ഷ്വറി ട്രാവൽ മാഗസിനായ കോണ്ട് നാസ്റ്റ് ട്രാവലറിന്റെ ഇക്കൊല്ലം കണ്ടിരിക്കേണ്ട 30 സ്ഥലങ്ങളുടെ പട്ടികയിൽ ഇടം നേടി. പ്രശസ്‌ത ഫാഷൻ മാസികയായ വോഗിന്റെ പ്രസിദ്ധീകരണമാണിത്.
വേമ്പനാട് കായലിന്റേയും മീനച്ചിലാറിന്റേയും അതിർത്തി ഗ്രാമമായ അയ്‌മനം എഴുത്തുകാർക്ക് പ്രചോദനം നൽകുന്നതും ഡിജിറ്റൽ ലോകത്ത് നിന്ന് ഒഴിഞ്ഞ് പ്രകൃതിയോടിണങ്ങി ജീവിക്കാൻ പ്രേരിപ്പിക്കുന്നതുമാണെന്ന് കോണ്ട് നാസ്റ്റ് വിശേഷിപ്പിച്ചു.


''അയ്‌മനം പ്രകൃതി സുന്ദരവും സാംസ്‌കാരിക സമ്പന്നവുമാണ്. ഉത്തരവാദിത്ത ടൂറിസം പദ്ധതിക്ക് അന്താരാഷ്ട്ര പുരസ്‌കാരം ലഭിച്ചതിലൂടെ ആഗോള ടൂറിസം ഭൂപടത്തിൽ ശ്രദ്ധേയമായി. സംസ്ഥാനത്തുടനീളം ഉത്തരവാദിത്ത ടൂറിസം പദ്ധതികൾ ആരംഭിക്കാൻ പ്രചോദനമാണിത്.''

--ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ്