പാലാ: പ്ലസ് വൺ വിദ്യാർത്ഥിനിയായ16കാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസിൽ മൂന്നിലവ് പടിപ്പുരയ്ക്കൽ വിപിനെ (അച്ചു 23) പൊലീസ് അറസ്റ്റ് ചെയ്തു.
കശാപ്പ് ജോലി ചെയ്തിരുന്ന വിപിൻ ഫെയ്‌സ്ബുക്കിലൂടെയാണ് പെൺകുട്ടിയുമായി പരിചയത്തിലായത്. കഴിഞ്ഞമാസം 13 നാണ് കേസിനാസ്പദമായ സംഭവം. സ്‌കൂളിൽ പഠനത്തിനായി പോയ വിദ്യാർത്ഥിനിയെ പാലാ ടൗണിൽ എത്തിയ പ്രതി ബൈക്കിൽ കയറ്റി ഈരാറ്റുപേട്ട അയ്യമ്പാറയിൽ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടി സ്‌കൂളിൽ ഹാജരാകാതിരുന്നതിനെത്തുടർന്ന് അദ്ധ്യാപകർ മാതാപിതാക്കളെ വിവരമറിയിച്ചു. തുടർന്ന് കൗൺസിലിംഗ് നടത്തിയതോടെയാണ് പെൺകുട്ടി പീഡനവിവരം പുറത്തുപറയുന്നത്. പാലാ സി.ഐ. കെ പി തോംസൺ, എസ് ഐ അഭിലാഷ് എംഡി,എ .എസ്. ഐ ശ്രീലതാമ്മാൾ, സീനിയർ സിവിൽ പൊലീസ് ഓഫീസർ ബിനുമോൾ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.