 
മുംബയ്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുട്യൂബ് ചാനലിലെ ഫോളോവേഴ്സിന്റെ എണ്ണം ഒരു കോടി കവിഞ്ഞു. ഇതോടെ ലോകനേതാക്കളിൽ ഏറ്റവുമധികം യു ട്യൂബ് സബ്സ്ക്രൈബേഴ്സുള്ളയാളെന്ന നേട്ടം മോദിക്ക് സ്വന്തം.
2007 ഒക്ടോബറിൽ മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് 'നരേന്ദ്രമോദി' എന്ന ചാനൽ ആരംഭിച്ചത്. നടൻ അക്ഷയ്‌കുമാർ മോദിയെ ഇന്റർവ്യൂ ചെയ്തതടക്കമുള്ള പ്രശസ്തമായ വീഡിയോകൾ ഇതിലുണ്ട്.
36 ലക്ഷം വരിക്കാരുമായി ബ്രസീൽ പ്രസിഡന്റ് ജെയർ ബോൾസോനാരോയാണ് രണ്ടാംസ്ഥാനത്തുള്ളത്.
യൂട്യൂബ് വരിക്കാരുടെ കാര്യത്തിൽ മൂന്നും നാലും സ്ഥാനക്കാർ മെക്സിക്കൻ പ്രസിഡന്റ് മാനുവൽ ലോപ്പസ് ഒബ്രാഡോർ( 30.7 ലക്ഷം), ഇന്തോനേഷ്യൻ പ്രസിഡന്റ് ജോക്കോ വിഡോഡോ (28.8 ലക്ഷം) എന്നിവരാണ്. വൈറ്റ് ഹൗസിന് 19 ലക്ഷം സബ്സ്‌ക്രിപ്ഷനുകളും യു.എസ് പ്രസിഡന്റ് ജോ ബൈഡന് 7.043 ലക്ഷം വരിക്കാരുമാണ് ഉള്ളത്.
ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കളിൽ 5.25 ലക്ഷം യൂട്യൂബ് സബ്സ്‌ക്രൈബേഴ്സുള്ള രാഹുൽ ഗാന്ധിയാണ് മോദിക്ക് പിന്നിലുള്ളത്.
നിലവിൽ നരേന്ദ്ര മോദിക്ക് ട്വിറ്ററിൽ 7.53 കോടിയും ഇൻസ്റ്റാഗ്രാമിൽ 6.5 കോടിയും ഫേസ്ബുക്കിൽ 4.6 കോടിയും ഫോളോവേഴ്സാണുള്ളത്.