fghghhg

വക്കം: വക്കം സ്വദേശിയായ വിദ്യാർത്ഥി ചെന്നൈയിൽ മരിച്ചതിൽ ദുരൂഹതയെന്ന് ബന്ധുക്കൾ. ചെന്നൈ ഗുരുനാനാക് കോളേജിലെ ഒന്നാം വർഷ ഡിഫൻസ് (നേവി) വിദ്യാർത്ഥി വക്കം പുത്തൻനട ക്ഷേത്രത്തിന് സമീപം കാളിക്കവിളാകത്ത് വീട്ടിൽ ജമാലുദ്ദീൻ - സബീന ദമ്പതികളുടെ മൂത്ത മകൽ ഷാഹിൻ ഷാ (20)യുടെ മരണത്തിലാണ് ദുരൂഹത. ജനുവരി രണ്ടിന് കൂട്ടുകാർക്കൊപ്പം കടലിൽ കുളിക്കവെയാണ് മരിച്ചത്.

അവധി ദിവസമായിരുന്നതിനാൽ സുഹൃത്തുക്കളോടൊപ്പം സഹപാഠിയുടെ വീട്ടിലേക്ക് പോകുന്ന വിവരം രാവിലെ ബന്ധുക്കളെ അറിയിച്ചിരുന്നു.ഷാഹിൻ ഷാ ഉച്ചയോടെ മരണപ്പെടുകയായിരുന്നു. ഈ വിവരം വൈകിട്ട് മൂന്നു മണിയോടെയാണ് ആൻഡമാനിലുള്ള കുടുംബത്തെ അറിയിച്ചത്. എന്നാൽ, ഉച്ചയ്ക്ക് മരിച്ച ഷാഹിന്റെ നമ്പർ വൈകിട്ട് നാല് വരെയും ഓൺലൈനിൽ സജീവമായിരുന്നു എന്നാണ് കുടുംബം പറയുന്നത്.മരണത്തിൽ, ഷാഹീൻ ഷായുടെ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ പറയുന്നത് പല തരത്തിലാണന്നും, ദുരൂഹതയുണ്ടെന്നും ബന്ധുക്കൾ പറയുന്നു. ഷഹിൻ ഷായുടെ ദേഹത്തെ മുറിവുകളും ചതവുകളും ഫോട്ടോകളിൽ വ്യക്‌തമാണ്. മരണം സംബന്ധിച്ച് ഷാഹീൻ ഷായുടെ ബന്ധുക്കൾ കേരള മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു അടുത്തദിവസം അത് തമിഴ് നാട് ഡി.ജി.പിക്ക് കൈമാറിയതായി മറുപടിയും ലഭിച്ചു. മരണത്തിൽ കോളേജ് അധികൃതരുടെയും സുഹൃത്തുക്കളുടെയും പങ്ക് അന്വേഷിക്കണമെന്നാണ് കുടുംബം ആവശ്യപ്പെടുന്നത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വൈകിപ്പിക്കുന്നതായും ആരോപണമുണ്ട്. സഹോദരി ഷാലിമ ആൻഡമാനിൽ പ്ലസ്ടു വിദ്യാർത്ഥിനിയാണ്.