
വാഷിംഗ്ടൺ: വാക്സിൻ സ്വീകരിക്കാൻ വിസമ്മതിക്കുന്ന സൈനികരെ അമേരിക്കൻ പുറത്താക്കാൻ തുടങ്ങി. പട്ടാളക്കാർ, മിലിറ്ററി ബേസിലെ മുഴുവൻ സമയ ജീവനക്കാർ, കേഡറ്റുകൾ എന്നിവർക്കാണ് ഉത്തരവ് ബാധകമാവുക. വാക്സിനുമായി ബന്ധപ്പെട്ട് പ്രത്യേക ഇളവ് അനുവദിച്ചവർക്ക് ഇത് ബാധകമാവില്ല. 2021 ആഗസ്റ്റിൽ എല്ലാ സൈനികർക്കും വാക്സിൻ നിർബന്ധമാക്കി പെന്റഗൺ ഉത്തരവിറക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ്
പുറത്താക്കൽ നടപടി ആരംഭിച്ചിരിക്കുന്നത്.
അതേസമയം, യു.എസിലെ ഭൂരിപക്ഷം സൈനികർക്കും ഒരു ഡോസ് വാക്സിനെങ്കിലും ലഭിച്ചിട്ടുണ്ട്. വാക്സിൻ സ്വീകരിക്കാത്ത സൈനികർ സൈന്യത്തിന് തന്നെ വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് വിലയിരുത്തൽ. യു.എസ് എയർഫോഴ്സ് നേരത്തെ തന്നെ വാക്സിൻ സ്വീകരിക്കാത്തവരെ പുറത്താക്കാൻ ആരംഭിച്ചിരുന്നു.