df

മുംബയ്: നടപ്പ് സാമ്പത്തിക വർഷം ബാങ്ക് ഒഫ് ഇന്ത്യയുടെ അറ്റാദായത്തിൽ 90 ശതമാനത്തിന്റെ വളർച്ച. 1,027 കോടി രൂപയുടെ അറ്റാദായമാണ് മൂന്നാം പാദത്തിൽ ബാങ്ക് നേടിയത്. കഴിഞ്ഞ വർഷം ഇക്കാലയളവിൽ 540.72 കോടിയായിരുന്നു ബാങ്കിന്റെ ലാഭം. കിട്ടാക്കടം കുറഞ്ഞതാണ് ബാങ്കിന് നേട്ടമായത്.

അതേ സമയം ആകെ വരുമാനത്തിൽ മുൻവർഷത്തെ അപേക്ഷിച്ച് 1,099.78 കോടിയുടെ കുറവുണ്ടായി. 11,211.14 കോടി രൂപയാണ് മൂന്നാം പാദത്തിൽ ബാങ്ക് ഒഫ് ഇന്ത്യയുടെ ആകെ വരുമാനം. അറ്റ പലിശ വരുമാനം 3,739 കോടിയിൽനിന്ന് 3,408 കോടിയായി കുറഞ്ഞു. പലിശേതര വരുമാനത്തിലും 3.26 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തി. 1,835 കോടി രൂപയാണ് മൂന്നാം പാദത്തിൽ പലിശേതര വരുമാനമായി ബാങ്കിന് ലഭിച്ചത്. ബാങ്കിന്റെ നിഷ്‌ക്രിയ ആസ്ഥി ഒരു വർഷം കൊണ്ട് 13.25ൽ നിന്ന് 10.46 ശതമാനമായി കുറഞ്ഞു. അതേസമയം, ബാങ്കിലെ നിക്ഷേപങ്ങളും 1.84 ശതമാനം ഉയർന്ന് 6,23,120 കോടിയിലെത്തി.