scs

അബുദാബി: ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് കവറുകൾക്ക് നിരോധനം ഏർപ്പെടുത്താനൊരുങ്ങി യു.എ.ഇ ഇതിന്റെ മുന്നോടിയായി ഈ വർഷം ജൂലായ് ഒന്നു മുതൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കുകൾക്ക് 25 ഫിൽസ് ഈടാക്കും. അടുത്ത രണ്ടു വർഷത്തിനുള്ളിൽ പൂർണമായും നിരോധനം നടപ്പാക്കാനാണ് ലക്ഷ്യം.

ജൂലായ്1 മുതൽ സൂപ്പർമാർക്കറ്റുകൾ, കോഫീ ഷോപ്പുകൾ, റെസ്റ്ററന്റുകൾ, ഓൺലൈൻ ഡെലിവറികൾ, ഫാർമസികൾ തുടങ്ങിയ മേഖലകളിലും ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കവറുകൾക്ക് നിയന്ത്രണം കൊണ്ടു വരും.

അതേ സമയം രാജ്യത്തിന്റെ കാർബൺ ബഹിർഗമനം 2030 ഓടെ 30 ശതമാനം കുറക്കാനും യു.എ.ഇ ലക്ഷ്യമിടുന്നുണ്ട്. 2050 ഓടെ നെറ്റ് സീറോ ലക്ഷ്യം കൈവരിക്കുകയെന്ന തീരുമാനത്തിന്റെ ഭാഗമായാണ് പ്രഖ്യാപനം. ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളൽ കുറയ്ക്കുന്നതിനും ആഗോള താപനിലയിലെ വർദ്ധനവ് 1.5 ഡിഗ്രി സെൽഷ്യസ് ആയി പരിമിതപ്പെടുത്താനുമാവശ്യമായ നടപടികൾ സ്വീകരിക്കാൻ പാരീസ് ഉടമ്പടി ലോക രാജ്യങ്ങളോട് ആഹ്വാനം ചെയ്തിരുന്നു. ഇതിന്റെ ഭാഗമായി കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാനാവശ്യമായ നടപടികൾ സ്വീകരിച്ച് വരികയാണ് യു.എ.ഇ ഭരണകൂടം.