ashish-misra

അലഹബാദ്: ലഖിംപൂർ ഖേരിയിൽ കർഷകരെ വാഹനം ഇടിപ്പിച്ച് കൊല ചെയ്ത കേസിലെ മുഖ്യപ്രതിയും കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകനുമായ ആശിഷ് മിശ്രയ്‌ക്ക് ജാമ്യം ലഭിച്ചു. അലഹബാദ് ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്.

ഉത്തർപ്രദേശിൽ ഒന്നാം ഘട്ട പോളിംഗ് നടക്കുന്ന ദിവസം തന്നെ ജാമ്യം കിട്ടിയെന്നൊരു പ്രത്യേകതയുമുണ്ട്. ആശിഷിനെ മുഖ്യ പ്രതിയാക്കി വിചാരണ കോടതിയിൽ പ്രത്യേക അന്വേഷണ സംഘം 5,000 പേജുള്ള കുറ്റപത്രം സമർപ്പിച്ചിരുന്നു. വിചാരണ കോടതി ജാമ്യാപേക്ഷ നിരസിച്ചതിനെ തുടർന്നാണ് ആശിഷ് ഹൈക്കോടതിയെ സമീപിച്ചത്.

വളരെ വിശദമായ വാദം കേൾക്കലിന് ശേഷമാണ് ഹൈക്കോടതി ജാമ്യം നൽകിയിരിക്കുന്നത്. 2021 ഒക്ടോബർ മൂന്നിനായിരുന്നു ലഖിംപുർ ഖേരി ആക്രമണം നടന്നത്. നാല് കർഷകരും ഒരു പ്രാദേശിക മാദ്ധ്യമപ്രവർത്തകനും മൂന്ന് ബിജെപി പ്രവർത്തകരും അന്ന് കൊല്ലപ്പെട്ടിരുന്നു.