
തിരുവനന്തപുരം: കെ എസ് ആർ ടി സിക്കുള്ള ഡീസൽ വില കുത്തനെ വർദ്ധിപ്പിച്ച് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ. ലിറ്ററിന് 6.73 രൂപയുടെ വര്‍ദ്ധനവാണ് ഏര്‍പ്പെടുത്തിയത്. ബള്‍ക്ക് പര്‍ച്ചേസ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയാണ് വില കൂട്ടിയത്. പ്രതിസന്ധികളിലൂടെ മാത്രം സഞ്ചരിക്കുന്ന കെ എസ് ആർ ടി സിയെ ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ നടപടി കൂടുതൽ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. അമ്പതിനായിരത്തില്‍ കൂടുതല്‍ ലിറ്റര്‍ ഇന്ധനം ഉപയോഗിക്കുന്നവര്‍ക്കാണ് കേന്ദ്ര സര്‍ക്കാര്‍ ഈ വിലവര്‍ദ്ധനവ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ദിവസം 50,000 ലിറ്ററില്‍ കൂടുതല്‍ ഇന്ധനം ഉപയോഗിക്കുന്ന സംസ്ഥാനത്തെ ഏക സ്ഥാപനമാണ് കെ എസ് ആർ ടി സി. അതിനാൽ കെ എസ് ആര്‍ ടി സിയെ മാത്രമായിരിക്കും ഈ വിലവര്‍ദ്ധനവ് ബാധിക്കുക.
വില വർദ്ധിപ്പിച്ചതോടെ ഒരു ലിറ്റർ ഡീസലിന് കെ എസ് ആർ ടി സി ഇനി 98.15 രൂപ നൽകേണ്ടിവരും. ഇതോടെ ദിവസം 37 ലക്ഷത്തോളം രൂപയുടെ അധിക ബാദ്ധ്യതയാണ് കെ എസ് ആര്‍ ടി സിക്ക് ഉണ്ടാവുക. കെ എസ് ആർ ടിസിക്ക് 98.15 രൂപയ്ക്ക് ഡീസൽ നൽകുമ്പോൾ സ്വകാര്യ പമ്പുകള്‍ക്ക് ഇത് 91.42 രൂപയ്ക്കായിരിക്കും ലഭിക്കുക.