
ആലപ്പുഴ: തിരഞ്ഞെടുപ്പ് കാലത്ത് ആലപ്പുഴ ജില്ലയിൽ വിഭാഗീയതയുടെ പേരിൽ കായംകുളം, അമ്പലപ്പുഴ എന്നീ മണ്ഡലങ്ങളിൽ വലിയ കോലാഹലങ്ങൾ ഉണ്ടായിരുന്നു. ഇപ്പോഴിതാ കായംകുളത്തെ തിരഞ്ഞെടുപ്പിനെ കുറിച്ചും സിപിഎമ്മിലെ വിഭാഗീയതയെ കുറിച്ചും വീണ്ടും വെളിപ്പെടുത്തലുമായി രംഗത്ത് വന്നിരിക്കുകയാണ് യു.പ്രതിഭ എംഎൽഎ.
തിരഞ്ഞെടുപ്പ് കാലത്ത് പലർക്കും താൻ അപ്രിയയായ സ്ഥാനാർത്ഥിയായിരുന്നെന്ന് പറയുന്ന എംഎൽഎ ഏതാനും നേതാക്കന്മാരാണ് പാർട്ടി എന്ന് വിശ്വസിക്കുന്നില്ല എന്ന് അഭിപ്രായപ്പെട്ടു. ബോധപൂർവം തോൽപ്പിക്കാൻ ശ്രമിച്ച മാദ്ധ്യമ പ്രവർത്തകൻ ഉന്നത പദവിയിലെത്തിയെന്നും തനിക്കെതിരെ പാർട്ടിയിൽ കുതന്ത്രം മെനഞ്ഞവർ പാർട്ടിയിൽ സർവസമ്മതരായി നടക്കുന്നതായും ഈ നേതാക്കന്മാർ ചവറ്റുകുട്ടയിലാകുന്ന കാലം വിദൂരമല്ലെന്നും യു. പ്രതിഭ ഫേസ്‌ബുക്ക് കുറിപ്പിലൂടെ അഭിപ്രായപ്പെടുന്നു.
യു. പ്രതിഭ എംഎൽഎയുടെ ഫേസ്‌ബുക്ക് പോസ്റ്റ് പൂർണരൂപം ചുവടെ:
നമ്മുടെ പാർക്ക് ജംഗ്ഷൻ പാലം നിർമ്മാണം പുരോഗമിക്കുന്നു.
...കഴിഞ്ഞദിവസംപോസ്റ്റ് ഷി്ര്രഫിംഗുമായി ബന്ധപ്പെട്ട ചില തടസ്സങ്ങൾ എന്റെ ശ്രദ്ധയിൽ തന്നിരുന്നു.അത് പരിഹരിച്ചിട്ടുണ്ട്.
ഓരോ വികസനം ചെയ്യുമ്പോഴും ഈ നാട്ടിലെ സാധാരണക്കാരായ ജനങ്ങളുടെ മുഖമാണ് എനിക്ക് സംതൃപ്തി നൽകുന്നത്എന്നെ കൊണ്ട് സാധ്യമായതൊക്കെ ഇനിയും കായംകുളത്തിനായ് ചെയ്യും
തെരഞ്ഞെടുപ്പു കാലത്ത്
കായംകുളത്തെ ചിലർക്കെങ്കിലും ഞാൻ അപ്രിയയായ സ്ഥാനാർത്ഥിയായിരുന്നു....എന്നാൽ താഴെത്തട്ടിലുള്ള സാധാരണ സഖാക്കളും ജനങ്ങളും കൂടെ നിന്നു.അഭിമാനകരമായി നമ്മൾക്ക് ജയിക്കാൻ കഴിഞ്ഞു..
ബോധപൂർവമായി തന്നെ എന്നെ തോൽപ്പിക്കാൻ മുന്നിൽ നിന്ന് നയിച്ച പ്രാദേശിക മാധ്യമ പ്രവർത്തകൻ
പാർട്ടി ഏരിയ കമ്മിറ്റി തീരുമാനപ്രകാരം ഹോസ്പിറ്റൽ മാനേജ്‌മെന്റ് കമ്മിറ്റിയിൽ വന്നതുംദുരൂഹമാണ്..ഏതെങ്കിലും നേതാക്കന്മാരാണ് ഈ പാർട്ടി എന്ന് ഞാൻ വിശ്വസിക്കുന്നില്ല..അമ്പലപ്പുഴ തെരഞ്ഞെടുപ്പ് ചർച്ചയായപ്പോൾ പോലും കായംകുളത്തെ വോട്ട് ചോർച്ച എങ്ങും ചർച്ചയായില്ല...ഏറ്റവും കൂടുതൽ വോട്ട്‌ചോർന്നുപോയത് കായംകുളത്തു നിന്നാണ്..
കേരള നിയമസഭയിൽ കായംകുളത്തെ ആണ് അഭിമാനപൂർവം പ്രതിനിധീകരിക്കുന്നത്..
എനിക്കെതിരെ കുതന്ത്രം മെനഞ്ഞവർ പാർട്ടിയിലെ സർവ്വസമ്മതരായ് നടക്കുന്നു.ഹാ കഷ്ടം എന്നല്ലതെ എന്ത് പറയാൻ.2001ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ പൂർണ്ണ മെമ്പറായിപ്രവർത്തനം ആരംഭിച്ച എനിക്ക് .ഇന്നും എന്നും എന്റെ പാർട്ടിയോട് ഇഷ്ടം..കുതന്ത്രം മെനയുന്ന നേതാക്കന്മാരെ നിങ്ങൾ ചവറ്റുകുട്ടയിൽ ആകുന്ന കാലം വിദൂരമല്ല..കണക്ക് ചോദിക്കാതെ ഒരു കാലവും കടന്നു പോകില്ല..