
ഭോപ്പാൽ: യുക്രെയിനിൽ കുടുങ്ങിയ വിദ്യാർത്ഥിനിയെ നാട്ടിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയ മുപ്പത്തിയഞ്ചുകാരൻ അറസ്റ്റിൽ. മദ്ധ്യപ്രദേശിലെ വിദിഷയിലുള്ള സ്ത്രീയുടെ പരാതിയാണ് അറസ്റ്റ്. പരാതിക്കാരിയുടെ മകൾ യുക്രെയിനിൽ മെഡിസിന് പഠിക്കുകയാണ്.
ഹരിയാനയിലെ ഗുരുഗ്രാം സ്വദേശിയായ പ്രിൻസ് ഗാവ പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നാണെന്നും പറഞ്ഞ് പരാതിക്കാരിയെ വിളിക്കുകയായിരുന്നു. ബുധനാഴ്ചയാണ് വിളിച്ചത്. വിമാന ടിക്കറ്റിനായി 42,000 രൂപ വേണമെന്ന് പ്രതി പറഞ്ഞു.
മൊബൈൽ ബാങ്കിംഗിലൂടെ പൈസ നൽകി. അതിനുശേഷം ഇയാളെ വിളിച്ചാൽ കിട്ടാതായി. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. വെള്ളിയാഴ്ചയാണ് പ്രിൻസിനെ അറസ്റ്റ് ചെയ്തത്. ഇന്ന് രാവിലെയാണ് ഇയാളെ വിദേഷയിലേക്ക് കൊണ്ടുവന്നത്. പ്രതിയെ റിമാൻഡ് ചെയ്തു.