പന്തളം: എൽ.ഡി.എഫ്,  യു.ഡി.എഫ് കൗൺസിലർമാരുടെ വാർഡുകളിലേക്കുള്ള വികസന പ്രവർത്തനങ്ങൾക്കുള്ള ഫണ്ട് വിഹിതം വെട്ടിക്കുറച്ച നഗരസഭാ ഭരണസമിതിയുടെ തീരുമാനത്തിനെതിരെ പ്രതിപക്ഷ അംഗങ്ങളുടെ പ്രതിഷേധം. സർക്കാർ നിർദ്ദേശ പ്രകാരം വികസന ഫണ്ട് കുറച്ചതിന് ആനുപാതികമായി വാർഡുകളിലേക്കുള്ള വിഹിതം നിശ്ചയിച്ചതിൽ വിവേചനമുണ്ടെന്ന് ആരോപിച്ചാണ് നഗരസഭാ അദ്ധ്യക്ഷയുടെ ഓഫിസിൽ ഇന്നലെ സമരം നടത്തിയത്. അവധിയിലായിരുന്ന അസിസ്റ്റന്റ് എൻജിനീയർ എത്തിയശേഷം ഇക്കാര്യത്തിൽ പരിശോധന നടത്താമെന്ന ഉറപ്പിലാണ് ഒരു മണിക്കൂർ നീണ്ട പ്രതിഷേധം അവസാനിച്ചത്. ഇന്നലെ രാവിലെ കൗൺസിലർമാരുടെ ഓൺലൈൻ കൗൺസിൽ വിളിച്ചിരുന്നു. ഈ സമയം അദ്ധ്യക്ഷ സുശീല സന്തോഷിന്റെ മുറിയിലെത്തിയ കൗൺസിലർമാർ പരാതി അറിയിച്ചു. 1.42 കോടി രൂപയാണ് സർക്കാർ വെട്ടിക്കുറച്ചത്. ഈ തുക പ്രതിപക്ഷ അംഗങ്ങളുടെ വാർഡുകളിൽ മാത്രമായി കുറവ് ചെയ്തതെന്നായിരുന്നു പരാതി. 16 വാർഡുകളിലാണ് ഇത്തരത്തിൽ തുക കുറഞ്ഞത്.