road-
കക്കുടുമൺ വാഹക്കാലമുക്ക് റോഡ് ടാറിങ് നടത്തുന്നു

റാന്നി: നാറാണംമൂഴി പഞ്ചായത്തിലെ 12-ാം വാർഡിൽപ്പെടുന്ന കക്കുടുമൺ വാഴക്കാലമുക്ക് റോഡ് സഞ്ചാര യോഗ്യമാക്കി. വാഴക്കാലമുക്ക് വഴി റിസർവ് വനത്തിലൂടെ പൊന്നമ്പാറയിലേക്കുള്ള റോഡ് കാലങ്ങളായി തകർന്നു കിടക്കുകയായിരുന്നു. ജില്ലാ പഞ്ചായത്തു ഫണ്ട് ഉപയോഗിച്ചാണ് ടാറിംഗ് നടത്തിയത്. റോഡിലെ ടാറിംഗ് പൂർണമായും ഇളകിപ്പോയ അവസ്ഥയിൽ ഇതുവഴിയുള്ള യാത്ര ഏറെ ദുഷ്കരമായിരുന്നു. റോഡിന്റെ ഒരുവശം കരികുളം സംരക്ഷിത വനവും മറുവശം ജനവാസ മേഖലയുമാണ്. ഇടമുറി, പൊന്നമ്പാറ എന്നിവിടങ്ങളിൽ നിന്ന് റാന്നിക്ക് പോകുന്നതിനുള്ള എളുപ്പ വഴികൂടിയാണിത്. റോഡിന്റെ ശോചനീയാവസ്ഥയും , വഴിവിളക്കുകളുടെ പോരായ്മയും കേരള കൗമുദി വാർത്തയാക്കിയിരുന്നു. ബസ് കയറാനും മറ്റും കക്കുടുമണ്ണിലേക്ക് നടന്നാണ് ആളുകൾ വരുന്നത്. സന്ധ്യകഴിഞ്ഞാൽ കാൽനട യാത്രപോലും ബുദ്ധിമുട്ടായിരുന്നു. നിലാവ് പദ്ധതിയിൽ ഉൾപ്പെടുത്തി വഴിവിളക്കുകളൂടെ സ്ഥാപിച്ചതോടെ കാലങ്ങളായുള്ള ജനങ്ങളുടെ പരാതിക്ക് അറുതിയായി.

അറ്റകുറ്റപ്പണിക്ക് 12 ലക്ഷം

റോഡിന്റെ നിർമ്മാണത്തിനായി ജില്ലാ പഞ്ചായത്തു പന്ത്രണ്ട് ലക്ഷം രൂപ അനുവദിക്കുകയായിരുന്നു. ടാറിങ്ങിനു പുറമെ കക്കുടുമൺ മുതൽ റോഡ് ആരംഭിക്കുന്ന സ്ഥലത്തു നിന്നു 200 മീറ്റർ റോഡിന്റെ അരികു വീതി വർദ്ധിപ്പിച്ചു ഐറിഷ് ചെയ്തിട്ടുണ്ട്.