 
അടൂർ: കുടുംബശ്രീകൾ നാടിന്റെ മുഖശ്രീ ആണന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. ദാരിദ്ര്യ നിർമ്മാർജ്ജനം ലക്ഷ്യമാക്കി 1998ൽ സംസ്ഥാന തദ്ദേശ സ്വയംഭരണ വകുപ്പ് രൂപം നൽകിയ കുടുംബശ്രീ കൂട്ടായ്മയിൽ സമൂഹത്തിന്റെ എല്ലാ രംഗത്തും വൻ മുന്നേറ്റം സൃഷ്ടിച്ചതായും ചിറ്റയം കൂട്ടിച്ചേർത്തു. പള്ളിക്കൽ പഞ്ചായത്തിലെ കൊല്ലായ്ക്കൽ ഇരുപതാം വാർഡിലെ ടേക്ക് എ ബ്രേക്ക് യൂണിറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു ഡെപ്യൂട്ടി സ്പീക്കർ. നവകേരള മിഷൻ പ്രോജക്ടിന്റെ ഭാഗമായി മുഖ്യമന്ത്രി പ്രഖ്യാപിച്ച പന്ത്രണ്ടിന കർമ്മപരിപാടിയുടെ ഭാഗമായാണ് ഇത് നടപ്പാക്കിയത്. സ്ത്രീകൾക്കും കുട്ടികൾക്കും ഏത് സമയത്തും ഉപയോഗിക്കത്തക്ക വിധത്തിൽ ആധുനിക സജ്ജീകരണങ്ങളോടെയുഉള്ള ശുചിമുറിയും ലഘുഭക്ഷണശാലയും, ടിസ്റ്റാൾ ആൻഡ് കൂൾ ബാർ അടക്കമുള്ള സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയത്. പള്ളിക്കൽ പഞ്ചായത്തിന്റെ പദ്ധതി വിഹിതം, കുടുംബശ്രീ, ശുചിത്വ മിഷൻ എന്നിവയുടെ സംയുക്തമായാണ് ടേക്ക് എ ബ്രേക്ക്, പദ്ധതി നടപ്പിലാക്കുന്നത്. പഞ്ചായത്ത് പ്രസിഡണ്ട് സുശീല കുഞ്ഞമ്മകുറുപ്പ് അദ്ധ്യക്ഷയായിരുന്നു. പഞ്ചായത്തംഗം വിനേഷ് വി. കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ സെലീന കെ എച്ച്, മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.ആർ ദിൻരാജ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീന റെജി, സുപ്രഭ, സുമേഷ് ജി, സണ്ണി ജോൺ, മുണ്ടപ്പള്ളി സുഭാഷ്, ശ്രീജ എസ്, രഞ്ജിനി കൃഷ്ണകുമാർ, അംബിക, വത്സല, ഗിരിജാകുമാരി, ആര്യാ ദിൻരാജ്, സരള വിശ്വനാഥൻ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.