covid

കൊല്ലം: കൊവിഡാനന്തര രോഗങ്ങൾ കണ്ടെത്തുന്നതിനും തുടർചികിത്സ ലഭ്യമാക്കുന്നതിനും ജില്ലാ മെഡിക്കൽ ഓഫീസിന്റെയും ഹയർ സെക്കൻഡറി നാഷണൽ സർവീസ് സ്‌കീമിന്റെയും നേതൃത്വത്തിൽ ശലഭങ്ങൾ 2.0 എന്ന പേരിൽ ഗവേഷണ സർവേ നടത്തുന്നു.

രണ്ടാം തരംഗത്തിൽ രോഗബാധിതരായവരിൽ നിന്നാണ് വിവരങ്ങൾ ശേഖരിക്കുക. ഗൂഗിൾ ഫോം വഴിയാണ് വിവരശേഖരണം. തദ്ദേശസ്ഥാപന പരിധിക്ക് പുറമേ കൊല്ലം സർക്കാർ മെഡിക്കൽ കോളേജ്, ജില്ലാ ആശുപത്രി, പുനലൂർ താലൂക്ക് ആശുപത്രി, അഴീക്കൽ പി.എച്ച്.സി, നെടുമ്പന സി.എച്ച്.സി എന്നിവിടങ്ങളിലെ പോസ്റ്റ് കൊവിഡ് ക്ലിനിക്കിലെ രോഗികളുടെയും വിവരങ്ങൾ പഠന വിധേയമാക്കും.
ജില്ലാ സർവെയലൻസ് ഓഫീസർ ഡോ. ആർ. സന്ധ്യ, ഡി.ഡി.ഇ.എം.ഒ നോഡൽ ഓഫീസർ കോട്ടാത്തല ശ്രീകുമാർ, എൻ.എസ്.എസ് ജില്ലാ കൺവീനർ കെ.ജി. പ്രകാശ് എന്നിവർ സർവേയ്ക്ക് നേതൃത്വം നൽകും.

""

സിമ്പിൾ റാൻഡം സാപ്ലിംഗ് വഴി 3,000 രോഗികളുടെ ഡേറ്റാ വിശകലനം ചെയ്ത് 15 ദിവസത്തിനുള്ളിൽ പഠനം പൂർത്തിയാക്കും. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർ ചികിത്സയിൽ മാറ്റം വരുത്തും.

ഡോ. ബിന്ദു മോഹൻ

ജില്ലാ മെഡിക്കൽ ഓഫീസർ