gvr

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ ഉപദേവതയായ ഇടത്തരികത്തുകാവിൽ ഭഗവതിക്ക് ഇന്ന് ദേവസ്വം വക താലപ്പൊലി. ആഘോഷങ്ങൾ ഒഴിവാക്കി ചടങ്ങ് മാത്രമായാണ് താലപ്പൊലി നടത്തുന്നത്. രാവിലെ 11.30 ന് ഗുരുവായൂരപ്പന്റെ നട അടച്ച ശേഷം 12 ന് ഭഗവതിയെ ആനപ്പുറത്ത് എഴുന്നള്ളിക്കും. പല്ലാവൂർ ശ്രീധരമാരാരുടെ നേതൃത്വത്തിൽ പഞ്ചവാദ്യം അകമ്പടിയാകും. ദേവിയെ ക്ഷേത്രമതിലകത്തിന് പുറത്തേയ്ക്ക് എഴുന്നള്ളിച്ച ശേഷം ഗുരുവായൂർ ശശിമാരാരുടെ നേതൃത്വത്തിൽ പാണ്ടിമേളം അരങ്ങേറും. തുടർന്ന് വെളിച്ചപ്പാട് നടയ്ക്കൽ പറ സ്വീകരിക്കും. ഇക്കുറി ഭക്തരുടെ വഴിപാടായി പറ സ്വീകരിക്കുന്നില്ല . ദേവസ്വംവക 13 പറ മാത്രമേ ഉണ്ടാകൂ. പറ ചൊരിഞ്ഞ് നാഗസ്വരത്തിന്റെ അകമ്പടിയോടെ കുളപ്രദക്ഷിണമായി അകത്തേയ്ക്ക് എഴുന്നള്ളിക്കും. രാത്രി 9.30 ന് വീണ്ടും എഴുന്നള്ളിപ്പ് ഉണ്ടാകും. ഇടത്തരികത്തുകാവിൽ ഭഗവതിക്ക് ദേവസ്വംവക താലപ്പൊലി ആയതിനാൽ ഗുരുവായൂർ ക്ഷേത്രത്തിൽ പൂജകളെല്ലാം നേരത്തെ പൂർത്തിയാക്കി ഇന്ന് രാവിലെ 11.30 ന് ക്ഷേത്രനട അടയ്ക്കും. ഭഗവതിയുടെ എഴുന്നള്ളിപ്പും നടയ്ക്കൽ പറ ചടങ്ങും കഴിഞ്ഞ് വൈകീട്ട് 4.30 ന് മാത്രമേ പിന്നീട് നട തുറക്കുകയുള്ളൂ. നടയടച്ച സമയത്ത് ദർശനം, വിവാഹം, തുലാഭാരം എന്നിവ നടത്താൻ കഴിയില്ല.