honey-

തൃശൂർ: വി.വി.ഐ.പി സുരക്ഷാ പരിശോധനാ സംഘത്തിലെ ശ്രദ്ധാകേന്ദ്രമായിരുന്ന കേരള പൊലീസ് അക്കാഡമി ഡോഗ് സ്‌ക്വാഡ് സെന്ററിലെ 'ഹണി' വിടവാങ്ങി. പത്ത് വർഷക്കാലത്തെ സർവീസിന് ശേഷം വിരമിച്ച പൊലീസ് ഡോഗുകളെ പാർപ്പിക്കുന്ന റിട്ടയർമെന്റ് സെന്ററായ വിശ്രാന്തിയിലായിരുന്നു ഹണി ഇന്നലെ രാവിലെ അവസാന സല്യൂട്ട് ഏറ്റുവാങ്ങിയത്. ബ്യൂഗിൾ മുഴക്കിയ ശേഷം ട്രെയിനിംഗ് ഐ.ജി.സേതുരാമൻ സല്യൂട്ട് നൽകി അന്ത്യോപചാരമർപ്പിച്ചു.

പ്രത്യേക കല്ലറയും, ബലികുടീരവും സജ്ജമാക്കിയിരുന്നു. സംസ്ഥാനത്തെ ഏക ഡോഗ് പരിശീലന കേന്ദ്രമായ കേരള പൊലീസ് അക്കാഡമിയിൽ 2012ലാണ് ലാബ്രഡോർ ഇനത്തിൽപ്പെട്ട ഹണിയെത്തിയത്.

ഒറ്റ പ്രസവത്തിൽ ജനിച്ച ഹണിയുടെ മക്കളായ ഫ്രിഡ, ലൈക്ക, ഡെൽമ, ബെറ്റി, മാർക്കോ, ഹെക്ടർ, ഡോൺ എന്നിവർ ഡോഗ് സ്‌ക്വാഡ് അംഗങ്ങളായി വിവിധ ജില്ലകളിൽ നാർക്കോട്ടിക് ഡിറ്റക്ഷൻ രംഗത്ത് കഴിവുതെളിയിച്ചു.

ഹണിയുടെ സഹോദരി ജൂലി പാലക്കാട് കെ.നയൻ സ്‌ക്വാഡിലുണ്ട്. ആയുധങ്ങൾ, ബോംബുകൾ, മയക്കുമരുന്ന്, മറ്റ് വസ്തുക്കൾ എന്നിവ കണ്ടെത്താൻ

ഹണി വിദഗ്ദ്ധയായിരുന്നു. നിരവധി പൊതുപരിപാടികളിലും യോഗങ്ങളിലും സുരക്ഷാ ഉറപ്പാക്കാനായി ഹണിയെ നിയോഗിച്ചിരുന്നു.