money

കാട്ടാക്കട:വായ്‌പ തരപ്പെടുത്തി കൊടുത്ത ശേഷം പണം തട്ടിയെടുക്കുന്ന സംഘം ഗ്രാമീണ മേഖലയിൽപിടിമുറുക്കുന്നു.ഇതിനോടകം തന്നെ നിരവധി പേരാണ് ഇത്തരം സംഘങ്ങളുടെ തട്ടിപ്പിന് ഇരയായിട്ടുള്ളത്.സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ കണ്ടെത്തി വായ്പ തരപ്പെടുത്തിക്കൊടുത്താണ് വായ്പാ മാഫിയ ആളുകളെ വലയിലാക്കുന്നത്.

മകളുടെ വിവാഹ ആവശ്യത്തിന് പണത്തിനായി അലഞ്ഞ വീരണകാവ് സ്വദേശി പോൾ സാമുവൽ ഏഴരലക്ഷം രൂപ വായ്പയെടുത്തപ്പോൾ ഈ ഗൃഹനാഥനിൽ നിന്നും സംഘം തട്ടിയെടുത്തത് നാലര ലക്ഷം രൂപയാണ്.തട്ടിപ്പിനാരയായെന്ന് മനസ്സിലാക്കിയതോടെ പൊലീസിലും മുഖ്യമന്ത്രിക്കും ഉൾപ്പടെ പരാതി നൽകി നീതിയ്ക്കായി കാത്തിരിക്കുകയാണ് ഈ നിർധന കുടുംബം.

ലോൺ തരപ്പെടുത്തി കുടിശിക തീർത്തു തരാം എന്ന് പറഞ്ഞവർ പണം കൈക്കലാക്കിയ ശേഷം ഇപ്പോൾ വീട് പ്രമാണം ചെയ്തു എടുക്കുമെന്നും കൂടുതൽ തുക നൽകണമെന്നും ആവശ്യപ്പെട്ട് ഗുണ്ടകളെ ഉപയോഗിച്ചും നേരിട്ടും ഭീഷണി മുഴക്കുന്നുവെന്നാണ് പരാതി.തലസ്ഥാന നഗരിയിലെ അറിയപ്പെടുന്ന ഗുണ്ടകളുടെ പണമാണ് വാങ്ങി നൽകിയത് എന്നും വീട്ടിൽ കിടന്നുറങ്ങില്ല എന്നും പണം തട്ടിയെടുപ്പിന് കൂട്ടുനിന്നവർ ഭീഷണിപ്പെടുത്തുന്നതായി പോൾ സാമുവേൽ നൽകിയ പരാതിയിൽ പറയുന്നു.

വനിതാ വികസന കോർപറേഷനിൽ നിന്നും 2014ൽ മകളുടെ വിവാഹത്തിനാണ് വായ്‌പ എടുത്തത്‌. ഇതിന്റെ കാര്യങ്ങൾ എല്ലാം ചെയ്തു എങ്കിലും കുടിശികയായി.ഇതിനിടെ കോവിഡ് മഹമാരിയുടെ പ്രതിസന്ധി കൂടെ പ്രശ്നമായി.ഇളയമകൾക്ക് വിവാഹാലോചന വരികയും ഇതിന്റെ ആവശ്യത്തിനു എന്ത് ചെയ്യുമെന്ന അവസ്ഥയിൽ ഇരിക്കെയാണ് വായ്‌പ്പാ കുടിശിക തീർത്തു പുതിയ വായ്‌പ്പാ തരപ്പെടുത്തി നൽകാം എന്ന പരസ്യം കണ്ട് കൺസട്ടൻസിയെ അവരെ സമീപിച്ചത്.കൊറോണ സമയം ബാങ്കുകൾ വായ്‌പ ലഭിക്കാൻ പ്രയാസവുമായിരുന്നു.ഇതിനിടെയാണ് പരസ്യം കാണുന്നത്. 2021 ൽ തിരുവനന്തപുരം ഉപ്പളത്തെ പൂവച്ചലിലെ മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും കോൺഗ്രസ് നേതാവുമായിരുന്ന നേതാവിന്റെ മകന്റെ സ്വകാര്യ കൺസൾട്ടൻസിയെ ഇവർ സമീപിച്ചു.അറിയിപ്പ് നൽകുമ്പോൾ ആവശ്യമായ രേഖകളുമായി വന്നാൽ മതി എന്നു മടക്കി അയച്ചു.തുടർന്ന് തൊട്ടടുത്ത ദിവസം തന്നെ വിളിക്കുകയും വായ്‌പ തരപ്പെടുത്തി നിലവിലെ ബാദ്ധ്യതയും കുടിശികയും തീർക്കാൻ നടപടി സ്വീകരിക്കാമെന്ന് കൺസൾട്ടൻസി ഉടമ പോൾ സാമുവലിനെ വിവരം അറിയിച്ചു.

60 ദിവസം കഴിഞ്ഞെങ്കിലും വായ്‌പ ലഭിക്കാതായി തുടർന്ന് ലോൺ കിട്ടുമ്പോൾ തിരികെ തന്നാൽ മതിയെന്നു പറഞ്ഞ് കൺസൾട്ടൻസി ഉടമതന്നെ തന്നെ ഇവർക്ക് ഏഴ് ലക്ഷം രൂപ നൽകുകയും ശേഷം കെ.എസ്.എഫ്.ഇ, ഇസാഫ് ഉൾപ്പടെ വിവിധ ഇടങ്ങളിൽ ഇവരെ കൊണ്ട് അക്കൗണ്ടും ആരംഭിക്കുകയും ചിട്ടി ആരംഭിക്കുകയും ചെയ്തു.ഇതിനിടയിൽ ആര്യനാട് കെ.എസ്.എഫ്.ഇയിൽ ഒരു ചിട്ടി വീഴുകയും അടുത്ത ചിട്ടിയിൽ നിന്നും ലോണും പാസാക്കുകയും ചെയ്തു.ഇവരുടെ അക്കൗണ്ടിൽ ഈ തുക വരികയും ചെയ്തു.എന്നാൽ തന്ത്രപമായി ഇവരിൽ നിന്നും മുൻകൂർ വാങ്ങിയിരുന്ന ചെക്ക് ഉപയോഗിച്ച് ഇവരുടെ അക്കൗണ്ടിൽ ഉണ്ടായിരുന്ന മുഴുവൻ തുകയും പിൻവലിക്കുകയും ചെയ്തവെന്നാണ് പോൾ സാമുവൽ പറയുന്നത്.ഇപ്പോൾ വസ്തുവിന്റെ പ്രമാണവും രേഖകളും തിരികെ ലഭിക്കണമെങ്കിൽ പത്ത് ലക്ഷം രൂപ തട്ടിയെടുത്തതിന് പുറമേ നൽകണമെന്നാണ് കൺസൾട്ടൻസിക്കാർ ആവശ്യപ്പെടുന്നത്.ഇതിനിടയിൽ ഇവരിൽ നിന്നും വാങ്ങിയ ഗ്യാരണ്ടിചെക്ക് മലപ്പുറത്തുള്ള ഒരാൾക്ക് പണം നൽകാനുണ്ടെന്ന പേരിൽ ഈ കുടുംബത്തിന്റെ പേരിൽ നിയമനടപടികൾക്കും തട്ടിപ്പു സംഘങ്ങൾ ശ്രമിക്കുകയും വീടുകയറി ഭീഷണിപ്പെടുത്തുകയും ചെയ്തു.സാമ്പത്തിക പരാധീനത അനുഭവിക്കുന്ന തങ്ങൾക്ക് നീതി നടപ്പാക്കി ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്ന് പോൾ സമുവേലും കുടുംബവും പറയുന്നു.