
തിരുവനന്തപുരം: സ്കൂളുകൾ വീണ്ടും പൂർണതോതിൽ പ്രവർത്തിക്കുമ്പോൾ വിദ്യാർത്ഥികളും അദ്ധ്യാപകരും അടക്കം കൊവിഡ് പ്രതിരോധ നിർദേശങ്ങൾ പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് ആവശ്യപ്പെട്ടു.
വ്യാപനം കുറഞ്ഞെങ്കിലും കൊവിഡിൽ നിന്നു നമ്മൾ മുക്തരല്ല. ശാരീരികമായോ മാനസികമായോ ബുദ്ധിമുട്ടുണ്ടെങ്കിൽ ആരോഗ്യ പ്രവർത്തകരുമായോ ദിശ 104, 1056, 0471 2552056, 2551056 എന്നീ നമ്പരുകളിലോ, ഇ-സഞ്ജീവനിയുമായോ ബന്ധപ്പെടണം. മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ പ്രത്യേക യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി.
രോഗലക്ഷണമുള്ളവർ
സ്കൂളിൽ പോകരുത്
#പനി, ചുമ, ശ്വാസതടസം, ജലദോഷം തുടങ്ങിയ രോഗലക്ഷണങ്ങൾ ഉള്ളവരോ കൊവിഡ് സമ്പർക്ക പട്ടികയിലുള്ളവരോ സ്‌കൂളിൽ പോകരുത്. വിദ്യാർത്ഥികൾ, അദ്ധ്യാപകർ, മറ്റ് ജീവനക്കാർ, ബസ് ജീവനക്കാർ, കുട്ടികളെ കൊണ്ടുവിടാൻ വരുന്നവർ തുടങ്ങി എല്ലാവർക്കും ഇത് ബാധകമാണ്.
# അദ്ധ്യാപകരും മറ്റ് ജീവനക്കാരും സ്‌കൂൾ ബസ് ജീവനക്കാരും രണ്ട് ഡോസ് വാക്സിനും എടുത്തിരിക്കണം
#15 വയസിന് മുകളിലുള്ള എല്ലാ വിദ്യാർത്ഥികളും വാക്സിനെടുക്കണം
# വായും മൂക്കും മൂടത്തക്കവിധം മാസ്‌ക് ധരിക്കുക നനഞ്ഞതും കേടായതും ഉപയോഗിക്കരുത്.
# യാത്രകളിലും സ്‌കൂളിലും മാസ്‌ക് താഴ്ത്തി സംസാരിക്കരുത്.
#കൈകൾ വൃത്തിയാക്കാതെ കണ്ണ്, മൂക്ക്, വായ് എന്നിവിടങ്ങളിൽ സ്പർശിക്കരുത്.
# ക്ലാസ് മുറിയിലെ ജനാലകളും വാതിലുകളും തുറന്നിടണം
#പഠനോപകരണം, ഭക്ഷണം, കുടിവെള്ളം പങ്കുവയ്ക്കരുത്
# ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതിന് പകരം 2 മീറ്റർ അകലം പാലിച്ച് കുറച്ചുപേർ വീതം കഴിക്കണം.
# ഭക്ഷണ വേളയിൽ സംസാരിക്കാൻ പാടില്ല.
# കൈകഴുകുന്ന സ്ഥലത്തും കൂട്ടം കൂടരുത്
# ടോയ്ലറ്റിൽ പോയശേഷം കൈകൾ സോപ്പും വെള്ളവും അല്ലെങ്കിൽ സാനിറ്റൈസർ ഉപയോഗിച്ച് വൃത്തിയാക്കുക.
#വീട്ടിലെത്തിയാൽ കുളിച്ച് വൃത്തിയായശേഷം മാത്രം മറ്റുള്ളവരുമായി ഇടപഴകുക.
# മാസ്‌കും വസ്ത്രങ്ങളും സോപ്പുപയോഗിച്ച് കഴുകി വൃത്തിയാക്കണം.
# രോഗലക്ഷണമുണ്ടായാൽ വീട്ടിൽ മാസ്‌ക് ഉപയോഗിക്കുക
#നന്നായി വിശ്രമിക്കണം. ധാരാളം വെള്ളം കുടിക്കണം. പോഷകസമൃദ്ധമായ ആഹാരം കഴിക്കണം.
# ബുദ്ധിമുട്ടുണ്ടെങ്കിൽ ഡോക്ടറുടെ സേവനം തേടുക.