v

കൊച്ചി: പുലർച്ചെ ബക്കറ്റിൽ നിറയെ വെള്ളം കണ്ടപ്പോഴാണ് കുട്ടിയെ കൊലപ്പെടുത്താൻ തോന്നിയതെന്ന്

ജോൺ ബിനോയ് ഡിക്രൂസ്. കലൂരിലെ ഹോട്ടലിൽ കുഞ്ഞിനെ ബക്കറ്റിൽ മുക്കിക്കൊന്ന ജോൺ ബിനോയ് പൊലീസിന് നൽകിയ മൊഴിയാണിത്. കുഞ്ഞ് മരിച്ചപ്പോൾ എന്തിനാണ് ഇത് ചെയ്തതെന്നും തോന്നിയത്രെ.

ബിനോയ് സൈക്കോയാണെന്ന് പൊലീസ് പറയുന്നു. ഏഴാംക്ളാസ് വരെ സ്കൂളിൽ മിടുക്കനായിരുന്നു ബിനോയ്. താൻ ദത്തുപുത്രനാണെന്ന് അറിഞ്ഞതോടെ സ്വഭാവരീതി മാറി. അക്രമകാരികളെപ്പോലെയായി. പട്ടിയുടെ മുഖത്ത് പ്ലാസ്റ്റർ ഒട്ടിച്ചശേഷം തീവയ്ക്കുക, കോഴിയെ ജീവനോടെ കുഴിച്ചിടുക എന്നിങ്ങിനെയായി വിനോദങ്ങൾ. ഈ സ്വഭാവവും കുട്ടിയുടെ അമ്മയോടുള്ള വൈരാഗ്യവും കൃത്യം നടത്താൻ പ്രേരിപ്പിച്ചതായാണ് പൊലീസ് സംശയിക്കുന്നത്.

കുഞ്ഞിന്റെ മുത്തശ്ശി സിപ്സിയുടെ ജീവിതരീതി മോശമാണെന്നും കുട്ടിയെ തിരികെ ഏൽപ്പിക്കണമെന്നും കാട്ടി ഡിക്സിയുടെ മാതാവ് ശിശുക്ഷേമ സമിതിയെ നേരത്തെ സമീപിച്ചിരുന്നെങ്കിലും അനുകൂലമായ ഉത്തരവ് ലഭിച്ചിരുന്നില്ല.

അഞ്ചരവയസുള്ള മൂത്തകുട്ടിയെ സിപ്സി സ്കൂളിൽ വിട്ടിരുന്നില്ല. ഈ കുഞ്ഞിന്റെ സംരക്ഷണം ആവശ്യമെങ്കിൽ ശിശുക്ഷേമ സമിതി ഏറ്റെടുക്കുമെന്ന് സമിതി അംഗം അഡ്വ.കെ.എസ്. അരുൺകുമാർ പറഞ്ഞു. കുഞ്ഞിന്റെ പിതാവ് സജീവൻ അടിപിടിക്കേസുകളിൽ ഉൾപ്പെട്ടിരുന്നതായും സൂചനയുണ്ട്.