budget

ധന മന്ത്രി കെ.എൻ.ബാലഗോപാൽ ഇന്നലെ അവതരിപ്പിച്ച ബഡ്ജറ്റിൽ ജില്ലയുടെ ഭാവിവികസനം ലക്ഷ്യമിട്ടുള്ള സമഗ്ര പദ്ധതികൾ. കൊച്ചിയുടെ അടിസ്ഥാന സൗകര്യവികസനം മുന്നിൽ കണ്ടുകൊണ്ടുള്ള ബഡ്‌ജറ്റാണ് അവതരിപ്പിച്ചത്. കാൻസർ സെന്റർ,  ജലമെട്രോ, റോ- റോ തുടങ്ങി കൊച്ചിയെ
വരും വർഷങ്ങളിൽ അടിമുടി മാറ്റാനുള്ള പദ്ധതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

പ്രഖ്യാപനങ്ങൾ

ഒറ്റനോട്ടത്തിൽ

 കൊച്ചി കാൻസർ റിസർച്ച് സെന്ററിനെ മദ്ധ്യകേരളത്തിലെ അപെക്‌സ് കാൻസർ സെന്ററായി വികസിപ്പിക്കും. 360 കിടക്കകളുള്ള കെട്ടിടത്തിന്റെ ഒന്നാം ഘട്ടം 2022- 23 സാമ്പത്തിക വർഷം പൂർത്തീകരിക്കും. ഇതിനായി 14.5 കോടി രൂപ.

 സിയാലിന് പ്രവർത്തന മൂലധനം വർദ്ധിപ്പിക്കാനായി അവകാശ മൂലധനം ഉറപ്പാക്കാൻ 200 കോടി

 കൊച്ചി ജല മെട്രോ പദ്ധതിക്ക് 150 കോടി രൂപ.

 കുസാറ്റ്, ഫിഷറീസ് സർവകലാശാലകൾക്ക് 20 കോടി വീതം.

 എറണാകുളം -കൊരട്ടി, എറണാകുളം -ചേർത്തല എന്നിവിടങ്ങളിലെ വിപുലീകൃത ഐ.ടി ഇടനാഴികളിൽ 5ജി ലീഡർഷിപ്പ് പാക്കേജ്

 കേരള അഗ്രോ മെഷിനറി കോർപ്പറേഷൻ ലിമിറ്റഡിന് അഞ്ചുകോടി

 തീര പ്രദേശങ്ങളെ മണ്ണൊലിപ്പിൽ നിന്നും കാലാവസ്ഥ വ്യതിയാനത്തിൽ നിന്നും സംരക്ഷിക്കുന്നതിന് 100 കോടി. ഇത് ചെല്ലാനം മേഖലയ്ക്ക് ഗുണംചെയ്യും.

 ആലുവ കടുങ്ങല്ലൂരിലെ കേരള അക്വാ വെഞ്ചേഴ്‌സ് ഇന്റർനാഷനൽ ലിമിറ്റഡിന് 50 ലക്ഷം

 കുടുംബശ്രീ ഉത്പന്നങ്ങൾക്ക് വിപണി കണ്ടെത്താൻ കൊച്ചി കോർപ്പറേഷനിൽ സുസ്ഥിരമായ ഉത്പന്ന വിതരണ ശൃംഖല രൂപീകരിക്കും.

 കൊച്ചി -പാലക്കാട് ഹൈടെക് വ്യവസായ ഇടനാഴിയിൽ ഗിഫ്റ്റ് സിറ്റി, വ്യവസായ ഇടനാഴി എന്നിവകളിലായി പ്രതീക്ഷിക്കുന്നത് 10,000 കോടിയുടെ നിക്ഷേപം. പദ്ധതിക്ക് ആവശ്യമായ 2000 ഏക്കറിൽ 1000 ഏക്കർ സംസ്ഥാന പ്ലാൻ വിഹിതം ഉപയോഗിച്ചും 1000 ഏക്കർ കിഫ്ബി ധനസഹായം ഉപയോഗിച്ചും ഏറ്റെടുക്കും.

 കേരള സ്റ്റാർട്ടപ്പ് മിഷന് കീഴിൽ കൊച്ചി ടെക്‌നോളജി ഇന്നവേഷൻ സോണിന് 20 കോടി

 കേരള ഷിപ്പിംഗ് ആൻഡ് ഇൻലാന്റ് നാവിഗേഷൻ കോർപ്പറേഷന് 8.31 കോടി. പുതിയ റോ- റോ നിർമ്മാണത്തിന് 10 കോടി

 കളമശ്ശേരി അസാപ്പ് സ്‌കിൽ പാർക്കിൽ ഓഗ്‌മെന്റഡ് റിയാലിറ്റി, വെർച്യുൽ റിയാലിറ്റി ലാബുകൾ സ്ഥാപിക്കുന്നതിന് 35 കോടി

 പണ്ഡിറ്റ് കറുപ്പൻ സ്മാരകം ചേരാനെല്ലൂർ അൽ ഫാറൂഖ്യ സ്കൂളിന് എതിർവശത്തുള്ള അകത്തട്ട് പുരയിടത്തിൽ സ്ഥാപിക്കും. കറുപ്പന്റെ പ്രതിമ ഉൾപ്പെടുന്ന സ്മാരകത്തിനായി 30 ലക്ഷം