ayurvedha

കൊച്ചി: ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാൽ ഭാരതീയ ചികിത്സാവകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളുടെ പ്രവർത്തനം പ്രതിസന്ധിയിലായതായി ആക്ഷേപം.  സർക്കാർ ആയുർവേദസ്ഥാപനങ്ങളിൽ മരുന്ന് വിതരണം ചെയ്യുന്നതിനും ചികിത്സാക്രമങ്ങൾ ചെയ്യുന്നതിനും ജീവനക്കാരില്ലാത്തതിനാൽ കിടപ്പുരോഗികളും ഒ.പിയിലെത്തുന്നവരും ചികിത്സ കിട്ടാതെ വലയുകയാണ്. 35 സർക്കാർ ഡിസ്പെൻസറികൾ ഫാർമസിസ്റ്റ് തസ്തികയില്ല. യോഗ്യത നേടിയ ഫാർമസിസ്റ്റ് മാത്രമേ ഒൗഷധവിതരണം നടത്താവൂവെന്ന കോടതി നിർദ്ദേശം ലംഘിച്ചാണ് ഈ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത്.  പല സ്ഥാപനങ്ങളിലും യാതൊരു യോഗ്യതയുമില്ലാത്തവർ ഫാർമസിസ്റ്റുകളാകുന്ന ഗുരുതരമായ അവസ്ഥയാണ് നിലനിൽക്കുന്നത്. പ്രവർത്തനപ്രതിസന്ധി പരിഹരിക്കുന്നതിന് മുഖ്യമന്ത്രി ഇടപെണമെന്ന് ജനറൽ സെക്രട്ടറി ദിപു വി. ദിവാകർ ആവശ്യപ്പെട്ടു.