
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണോദ്യാേഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ നടൻ ദിലീപ് ഉൾപ്പെടെയുള്ള പ്രതികൾ വാട്ട്‌സ് ആപ്പ് ചാറ്റുകൾ നശിപ്പിച്ചെന്ന് ക്രൈംബ്രാഞ്ച്.
കേസിൽ നിർണായകമായേക്കാവുന്ന വിവരങ്ങൾ വീണ്ടെടുക്കാനായി ക്രൈംബ്രാഞ്ച് സംഘം ഫോറൻസിക് വിഭാഗത്തിന്റെ സഹായം തേടി. ചാറ്റുകൾ വീണ്ടെടുക്കാനായാൽ കേസിൽ ദിലീപിനു വീണ്ടും കുരുക്കായേക്കും. ദിലീപ് അടക്കമുള്ള കേസിലെ പ്രതികളുടെ 12 വാട്ട്‌സ്ആപ്പ് ചാറ്റുകൾ പൂർണമായും നശിപ്പിച്ചതായാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. മെസേജുകളോ കോളുകളോ ആയിരിക്കാം ഇവയെന്നും അന്വേഷണോദ്യോഗസ്ഥർ പറഞ്ഞു. ജനുവരി 30ന് ഉച്ചയ്ക്ക് ഒന്നരയ്ക്കും രണ്ടരയ്ക്കും ഇടയിലുള്ള സമയത്താണ് ഇവ നശിപ്പിക്കപ്പെട്ടത്. ഫോണുകൾ കോടതിയിൽ ഹാജരാക്കുന്നതിനു തലേന്നാണിത്.