മൂവാറ്റുപുഴ: സമ്പൂർണ്ണ ജനക്ഷേമ ബഡ്‌ജറ്റുമായി ആയവന ഗ്രാമപഞ്ചായത്ത്. ഭവന നിർമ്മാണത്തിനും കൃഷിക്കും മുൻതൂക്കം. സമ്പൂർണ്ണ ഭവന നിർമ്മാണത്തിനും കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനും കാർഷിക ,മൃഗസംരക്ഷണ ,ആരോഗ്യ ,വിദ്യാഭ്യാസ മേഖലകൾക്കും ഊന്നൽ നൽകിക്കൊണ്ട് 2022-23 ബഡ്‌ജറ്റ് വൈസ് പ്രസിഡന്റ് രാജൻ കടയ്‌ക്കോട്ട് അവതരിപ്പിച്ചു. പ്രസിഡന്റ് സുറുമി അജീഷ് അദ്ധ്യക്ഷത വഹിച്ചു. 22.53കോടി രൂപ വരവും 22.29കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റിൽ ലൈഫ് ഭവനനിർമ്മാണ പദ്ധതിക്ക് 4 കോടി രൂപ വകയിരുത്തി. സമ്പൂർണ്ണ ഭവന നിർമ്മാണ പദ്ധതി നടപ്പാക്കുവാൻ തീരുമാനിച്ചിട്ടുണ്ട്. കൃഷി ,മൃഗസംരക്ഷണം,ചെറുകിടവ്യവസായം എന്നിവ ഉൾപ്പെടുന്ന ഉത്പാദന മേഖലയ്ക്കായി 69 ലക്ഷം രൂപയും ക്ഷേമ പ്രവർത്തനങ്ങൾക്കും ആരോഗ്യം ,വിദ്യാഭ്യാസം,യുവജനക്ഷേമം എന്നീ മേഖലകൾക്കായി 35.50ലക്ഷവും കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി 40.52ലക്ഷവും ഭിന്നശേഷി വികസനം ,വയോജനക്ഷേമ  പ്രവർത്തനങ്ങൾ എന്നിവയ്ക്കായി 27ലക്ഷം രൂപയും പശ്ചാത്തലവികസനത്തിനായി 1.39കോടി രൂപയും  വകയിരുത്തിയിട്ടുണ്ട്. സ്ഥിരം സമിതി അദ്ധ്യക്ഷരായ എം .എസ് ഭാസ്‌കരൻനായർ, രഹ്ന സോബിൻ, ജൂലി സുനിൽ , അംഗങ്ങളായ ഉഷ രാമകൃഷ്ണൻ, അന്നക്കുട്ടി മാത്യൂസ്, മിനി വിശ്വനാഥൻ, രമ്യ പി.ആർ , അഗസ്റ്റിൻ വാമറ്റം, ജോളി ഉലഹന്നാൻ, ജോസ് പോൾ, സെക്രട്ടറി ജയരാജ് പി.എം. എന്നിവർ യോഗത്തിൽ പങ്കെടുത്തു.