
 ഓഹരി വിറ്റൊഴിയൽ 2008നേക്കാൾ ശക്തമായ നിലയിൽ
കൊച്ചി: യുക്രെയിൻ-റഷ്യ യുദ്ധപശ്ചാത്തലത്തിൽ ആഗോള സമ്പദ്‌വ്യവസ്ഥയുടെ ഭാവി തുലാസിലായതോടെ, ഓഹരി വിപണികളിൽ നിന്നുള്ള വിദേശ നിക്ഷേപകരുടെ (എഫ്.പി.ഐ) പിന്മാറ്റം തുടരുന്നു. ഇന്ത്യൻ ഓഹരി, മൂലധന വിപണിയിൽ നിന്ന് ഫെബ്രുവരിയിൽ മാത്രം വിദേശികൾ പിൻവലിച്ചത് 38,068 കോടി രൂപയാണ്.
കഴിഞ്ഞ 22 മാസത്തെ ഏറ്റവും വലിയ കൊഴിഞ്ഞുപോക്കാണിത്. കഴിഞ്ഞ ഒക്‌ടോബർ മുതൽ ഈ ഫെബ്രുവരി വരെ 1,543 കോടി ഡോളറാണ് (1.17 ലക്ഷം കോടി രൂപ) എഫ്.പി.ഐകൾ ഇന്ത്യൻ ഓഹരി വിപണിയിൽ നിന്ന് പിൻവലിച്ചത്. 2008-09ലെ ആഗോള സാമ്പത്തിക മാന്ദ്യത്തിന് ശേഷം ഇത്രവലിയ കൊഴിഞ്ഞുപോക്ക് ആദ്യമാണ്. 2008ലെ കൊഴിഞ്ഞുപോക്കാകട്ടെ 971 കോടി ഡോളറായിരുന്നു (74,000 കോടി രൂപ).