നെടുങ്കണ്ടം:ദോശക്ക് സാമ്പാർ നൽകി. ഒരു പാത്രം സാമ്പാറിന് 100 രൂപ ബില്ല് ഹോട്ടൽ ഉടമയും വിനോദ സഞ്ചാരികളും തമ്മിൽ വാക്കേറ്റം രൂക്ഷമായതിനെ തുടർന്ന്രാമക്കൽമേട്ടിൽ വിനോദ സഞ്ചാരികളെ ഹോട്ടലിനുള്ളിൽ പൂട്ടിയിട്ടു. കഴിഞ്ഞ ദിവസം കോട്ടയത്ത്നിന്നെത്തിയ വിനോദ സഞ്ചാരികൾക്കാണ് ദുരനുഭവമുണ്ടായത്. കോട്ടയം സ്വദേശികളായ ആറഗ വിനോദസഞ്ചാരികൾ രാമക്കൽമേടിന് സമീപം കൊമ്പംമുക്കിലുള്ള സ്വകാര്യ
ഹോട്ടലിൽ മുറിയെടുത്ത് താമസിച്ചു. ഈ സംഘം ഇന്നലെ തിരികെ പോകുന്നതിന് മുമ്പായി പ്രഭാത ഭക്ഷണം ഓർഡർ ചെയ്തു ഇവർക്ക് ഹോട്ടലിൽ നിന്നും ദോശയും സാമ്പാറും നൽകി. ഭക്ഷണം കഴിച്ചതിന് ശേഷം ദോശയ്ക്ക് മിനിമം വിലയും ദോശക്ക് ഒപ്പം നൽകിയ സമ്പാറിന് ഒരാൾക്ക് നൂറ് രൂപയും ഈടാക്കി ബില്ല് നൽകി. കേട്ട്കേഴ്വിയില്ലാത്ത നടപടി വിനോദ സഞ്ചാരികൾ ചോദ്യം ചെയ്തതോടെ ഹോട്ടൽ ഉടമ പ്രകോപിതായായി. ഇവർ തമ്മിൽ വാക്കേറ്റമായി ഇതിനിടെ വിനോദ സഞ്ചാരികളിൽ ഒരാൾ സംഭവം വീഡിയോയിൽ പകർത്തിയതോടെ ഹോട്ടലുടമ ഇടപെട്ട് സഞ്ചാരികളെ മുറിക്കുള്ളിൽ പൂട്ടിയിട്ടു. സംഭവം വിവാദമായതോടെ നെടുങ്കണ്ടം പൊലീസ് സ്ഥലത്തെത്തി ഇരുകൂട്ടരുമായി ചർച്ച നടത്തി വിഷയം രമ്യമായി പരിഹരിക്കുകയായിരുന്നു.