indian-flag-

കീവ് : യുദ്ധത്തിൽ തകർന്ന് തരിപ്പണമായി യുക്രെയിനിൽ നിന്നും പൗരൻമാരെ രക്ഷിച്ച് കൊണ്ടുവരുന്ന ഇന്ത്യൻ ദൗത്യം ഓപ്പറേഷൻ ഗംഗയെ അമ്പരപ്പോടെയാണ് ലോകരാജ്യങ്ങൾ വീക്ഷിക്കുന്നത്. അറിയിക്കുന്ന സമയങ്ങളിൽ ഇന്ത്യൻ പതാക ഉയർത്തി ധൈര്യമായി അതിർത്തിയിലേക്ക് സഞ്ചരിക്കുവാനാണ് പൗരൻമാരോട് ഇന്ത്യൻ എംബസി ആവശ്യപ്പെട്ടിരിക്കുന്നത്. റഷ്യയുമായുള്ള ഇന്ത്യയുടെ ഊഷ്മള ബന്ധമാണ് ഇത്തരത്തിൽ ഒരു രക്ഷാപ്രവർത്തനം സാദ്ധ്യമാക്കിയതെന്നാണ് കരുതുന്നത്. എന്നാൽ ഇന്ത്യൻ പതാകയുടെ കീഴിൽ ഇന്ത്യക്കാർക്ക് ലഭിക്കുന്ന ഈ സുരക്ഷിതത്വം ഉപയോഗിക്കാൻ മറ്റൊരു കൂട്ടരും ഇപ്പോൾ തയ്യാറായിരിക്കുകയാണ്, ഇന്ത്യയുടെ ബന്ധശത്രുക്കളായ പാകിസ്ഥാനികളാണ് അവർ. യുക്രെയിനിൽ പഠനത്തിനെത്തിയ പാക് വിദ്യാർത്ഥികളാണ് സുരക്ഷിതമായി സഞ്ചരിക്കാൻ മൂവർണക്കൊടി കൈകളിൽ ഏന്തിയത്.

ഒരു ദേശീയ ചാനലാണ് ഈ വിവരം വെളിപ്പെടുത്തുന്നത്. പാക് പൗരൻമാരെ രക്ഷിക്കുവാൻ ഇമ്രാൻ ഖാന്റെനേതൃത്വത്തിലുള്ള സർക്കാർ പരാജയപ്പെട്ടപ്പോൾ പാകിസ്ഥാൻ വിദ്യാർത്ഥികൾ ഇന്ത്യൻ പതാക ഉപയോഗിക്കാൻ നിർബന്ധിതരായി എന്നാണ് ചാനലിൽ സംവാദത്തിൽ പങ്കെടുക്കുന്നയാൾ അവകാശപ്പെടുന്നത്. ഹിന്ദുസ്ഥാൻ സ്‌പെഷ്യൽ എന്ന യുട്യൂബ് ചാനലിലും സമാനമായ അവകാശവാദമുള്ള വീഡിയോ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സുരക്ഷിതമായി അതിർത്തി കടക്കാൻ 'ഭാരത് മാതാ കീ ജയ്' മുദ്രാവാക്യം മുഴക്കാനും പാക് വിദ്യാർത്ഥികൾ തയ്യാറായിട്ടുണ്ട്.

Pakistani student using indian flag to come out of ukraine... Thats power of our india and Modiji... Watch till the end.#indianstudentsinukraine #nuclearwar pic.twitter.com/dBVp4Dj4xe

— Jay (@PoojaraJaydeep) February 28, 2022

യുദ്ധബാധിതമായ രാജ്യത്ത് പാകിസ്ഥാൻ സർക്കാർ തങ്ങളുടെ വിദ്യാർത്ഥികളെ ഉപേക്ഷിച്ചു എന്ന ആരോപണവും ഉയരുന്നുണ്ട്. വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാൻ പാകിസ്ഥാൻ സർക്കാർ കാര്യമായൊന്നും ചെയ്യുന്നില്ല. സാഹചര്യം മെച്ചപ്പെടുമ്പോൾ അതിർത്തിയിലേക്ക് പോകുവാനാണ് അധികൃതർ ആവശ്യപ്പെടുന്നത്. ഇതേതുടർന്ന് നിസഹായരായ പാകിസ്ഥാൻ വിദ്യാർത്ഥികൾക്ക് വാഹനങ്ങൾ വാടകയ്‌ക്കെടുക്കുകയും, വാഹനങ്ങളിൽ ഇന്ത്യൻ പതാകകൾ പതിക്കുകയും ചെയ്യുകയാണ്. ഇന്ത്യക്കാരാണെന്ന് നടിച്ച് അതിർത്തി കടക്കുക മാത്രമാണ് ഇവർക്ക് മുന്നിലുള്ള വഴി.

അതേസമയം മറ്റൊരു വീഡിയോയിൽ ഹംഗറി അതിർത്തിയിലെത്തിയ ഇന്ത്യൻ വിദ്യാർത്ഥിയുടെ വാക്കുകളും വൈറലാണ്. വാഹനത്തിൽ ഇന്ത്യൻ പതാക കണ്ട് സൈനികർ പ്രകടിപ്പിക്കുന്ന ബഹുമാനം ഞങ്ങൾക്ക് അഭിമാനകരമാണ്. ഒരു പരിശോധനയും കൂടാതെ ഞങ്ങളെ വിട്ടയച്ചു. ലോകമെമ്പാടും ഇന്ത്യ സ്വയം ഒരുപേര് കെട്ടിപ്പടുത്തുന്നുവെന്നാണ് ഇത് സൂചിപ്പിക്കുന്നത്. ഞാൻ അഭിമാനിയായ ഇന്ത്യക്കാരനാണ്,' വിദ്യാർത്ഥി പറഞ്ഞു.