aryan-khan

മുംബയ്: ആഡംബരകപ്പലിൽ നിന്ന് മയക്കുമരുന്ന് കണ്ടെത്തിയ കേസിൽ ആര്യൻ ഖാനെതിരെ തെളിവില്ലെന്ന് നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ. എൻ സി ബിയുടെ പ്രത്യേക അന്വേഷണ സംഘത്തിന്റേതാണ് കണ്ടെത്തൽ.

മയക്കുമരുന്ന് കേസിൽ ഷാരൂഖ് ഖാന്റെ മകനെതിരെ തെളിവുകളില്ലെന്നും നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ മുംബയ് മേധാവിയായ സമീർ വാങ്കഡെയുടെ റെയ്‌ഡ് നടപടിക്രമം പാലിക്കാതെയായിരുന്നു എന്നുമാണ് കണ്ടെത്തൽ. ഗൂ‌ഢാലോചന വാദം നിലനിൽക്കില്ല. റെയ്‌ഡ് നടത്തിയത് ചിത്രീകരിച്ചില്ല. ലഹരി മരുന്ന് പിടിച്ചെടുത്തില്ല. മൊബൈൽ ഫോൺ പിടിച്ചെടുക്കാൻ പാടില്ലായിരുന്നു. ചാറ്റുകളിൽ ലഹരി മാഫിയയുമായുള്ള ബന്ധം തെളിയിക്കായില്ല. രണ്ട് മാസത്തിനകം പ്രത്യേക അന്വേഷണ സംഘം അന്തിമ റിപ്പോർട്ട് സമർപ്പിക്കുമെന്നും എൻ സി ബി അറിയിച്ചു.

ലഹരി മരുന്ന് കേസിൽ ഒരു മാസത്തോളം ആര്യൻ ഖാൻ ജയിൽവാസം അനുഭവിച്ചിരുന്നു.കഴിഞ്ഞ ഒക്ടോബർ മൂന്നാം തീയതിയാണ് ആഡംബര കപ്പലിലെ ലഹരിപാർട്ടി കേസിൽ ആര്യൻഖാന്റെയും രണ്ട് സുഹൃത്തുക്കളെയും അറസ്റ്റ് ചെയ്തത്. കേസിൽ 20 പേർ എൻ.സി.ബിയുടെ പിടിയിലായിരുന്നു.