kk

ന്യൂയോർക്ക്: യുക്രെയിനിലെ സൈനിക നടപടിയിൽ നിന്ന് റഷ്യ പിൻമാറണമെന്ന് ഐക്യരാ‌ഷ്‌ട്ര സഭയിൽ പ്രമേയം. പ്രമേയത്തെ 141 രാജ്യങ്ങൾ അനുകൂലിച്ചപ്പോൾ അഞ്ചു രാജ്യങ്ങൾ എതിർത്തു. ഇന്ത്യ ഉൾപ്പടെ 35 രാജ്യങ്ങൾ വോട്ടെടുപ്പിൽ വിട്ടുനിന്നു.

റഷ്യ, ബെലാറൂസ്, വടക്കൻ കൊറിയ, സിറിയ, എറിത്രിയ എന്നീ രാജ്യങ്ങളാണ് പ്രമേയത്തെ എതിർത്തത്. ഇന്ത്യക്ക് പുറമേ ഇറാനും ചൈനയും പാകിസ്ഥാനും വോട്ടെടുപ്പിൽ വിട്ടുനിന്നു. അതേസമയം, യുദ്ധത്തിൽ തങ്ങളുടെ 498 സൈനികർ മരിച്ചെന്ന് റഷ്യ സ്ഥിരീകരിച്ചു. സൈനിക നീക്കം തുടങ്ങിയശേഷം ഇതാദ്യമായാണ് ആൾനാശമുണ്ടായെന്ന റഷ്യയുടെ വെളിപ്പെടുത്തൽ.

1597 സൈനികർക്ക് പരിക്കേറ്റു. 2870 യുക്രൈൻ സൈനികരെ വധിച്ചെന്നും റഷ്യ പറഞ്ഞു. അതേസമയം യുക്രെയിനിലെ ഇന്ത്യക്കാരെ റഷ്യൻ സൈന്യം ഒഴിപ്പിക്കാൻ മോദിയും പുട്ടിനും തമ്മിൽ നടന്ന ചർച്ചയിൽ തീരുമാനമായി. റഷ്യൻ അതിർത്തി വഴിയായിരിക്കും ഇന്ത്യക്കാരെ ഒഴിപ്പിക്കുക. യുക്രെയിനിലെ സൈനികനീക്കത്തിന് ശേഷം പുട്ടിനുമായി മോദി ഇത് രണ്ടാംതവണയാണ് സംസാരിക്കുന്നത്.