
തിരുവനന്തപുരം : സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിലെ വനിതാ പ്രാതിനിദ്ധ്യത്തെക്കുറിച്ച് പരിഹാസവുമായി ഹരിത മുൻ ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തെഹ്‌ലിയ. സ്ത്രീ വിമോചനത്തെക്കുറിച്ച് ലീഗുകാര്‍ക്ക് ക്ലാസെടുക്കാന്‍ ഇനിയും വരില്ലേ ഇതുവഴി എന്ന് തെഹ്‌ലിയ ഫേസ്‌ബുക്ക് പോസ്റ്റിൽ കുറിച്ചു.
.സംസ്ഥാന സെക്രട്ടേറിയേറ്റില്‍ ഒരു വനിത മാത്രമേയുള്ളൂ എന്ന് ചൂണ്ടിക്കാട്ടിയാണ് തെഹ്‌ലിയയുടെ വിമര്‍ശനം. 'സ്ത്രീ പ്രാതിനിധ്യത്തെ കുറിച്ച് വലിയ വായയിൽ മറ്റ് പാർട്ടികൾക്ക് ഉത്ബോധനം നൽകാറുള്ള സി.പി.എമ്മിന്റെ 17 അംഗ സംസ്ഥാന സെക്രട്ടറിയേറ്റിൽ ആകെയുള്ളത് ഒരു വനിതാ അംഗം. സ്ത്രീ പ്രാതിനിദ്ധ്യം കൂടിയാൽ പാർട്ടി നശിച്ചു പോകുമെന്ന് ആത്മാർത്ഥമായി വിശ്വസിക്കുന്ന കോടിയേരി ബാലകൃഷ്ണനെ വീണ്ടും സെക്രട്ടറിയായി തിരഞ്ഞെടുത്തിട്ടുണ്ട്. പ്രിയപ്പെട്ട സഖാക്കളെ, സ്ത്രീ വിമോചനത്തെ കുറിച്ച് ലീഗുകാർക്ക് ക്ലാസെടുക്കാൻ ഇനിയും വരില്ലേ ഈ വഴി'- ഫാത്തിമ ഫേസ്ബുക്കില്‍ കുറിച്ചു.
ഇന്ന് പ്രഖ്യാപിച്ച 17 അംഗ സംസ്ഥാന സെക്രട്ടറിയേറ്റില്‍ പി.കെ. ശ്രീമതി മാത്രമാണ് വനിതകളിൽ നിന്ന് ഉൾപ്പെട്ടിട്ടുള്ളത്. പിണറായി വിജയൻ, കോടിയേരി ബാലകൃഷ്‌ണൻ, ഇ.പി. ജയരാജൻ, ടി.എം. തോമസ് ഐസക്, പി. കെ. ശ്രീമതി, എ.കെ. ബാലൻ, ടി.പി. രാമകൃഷ്‌ണൻ, കെ.എൻ. ബാലഗോപാൽ, പി.രാജീവ്, കെ.കെ. ജയചന്ദ്രൻ, ആനാവുർ നാഗപ്പൻ, എം.സ്വരാജ്, മുഹമ്മദ് റിയാസ്, പി.കെ. ബിജു, പുത്തലത്ത് ദിനേശൻ, വി.എൻ. വാസവൻ, സജി ചെറിയാൻ എന്നിവരാണ് സെക്രട്ടറിയേറ്റംഗങ്ങൾ. അതേ സമയം സി.പി.എം സംസ്ഥാന കമ്മിറ്റിയില്‍ 13 വനിതാ പ്രതിനിധികളുണ്ട്