jamshedpur

പനാജി: ഐ.എസ്.എല്ലിൽ ഇന്നലെ നടന്ന ലീഗിലെ അവസാന മത്സരത്തിൽ എ ടി കെ മോഹൻ ബഗാനെ ഏകപക്ഷീയമായ ഒരു ഗോളിന് വീഴ്ത്തി ജംഷഡ്പൂർ എഫ്.സി ലീഗ് വിന്നേഴ്സ് ഷീൽഡ് സ്വന്തമാക്കി. ലീഗ് മത്സരങ്ങൾ അവസാനിക്കുമ്പോൾ 20 കളികളിൽ നിന്ന് 43 പോയിന്റുമായാണ് ജംഷഡ്പൂർ ഒന്നാമൻമാരായത്. ജംഷഡ്പൂരിന് പിന്നിൽ ഹൈദരാബാദ് എഫ്.സി (38), ബഗാൻ (37), ബ്ലാസ്‌റ്റേഴ്സ് (34) എന്നീടീമുകളാണ് ആദ്യ നാല് സ്ഥാനങ്ങളിൽ ഉള്ളത്. ആദ്യമായാണ് ജംഷഡ്പൂർ ലീഗിൽ ഒന്നാമതെത്തുന്നത്. എ.എഫ്.സി ചാമ്പ്യൻസ് ലീഗിലേക്ക് യോഗ്യതയും ലീഗ് ഘട്ടത്തിലുള്ള ഒന്നാം സ്ഥാനക്കാർക്കുള്ള മൂന്നരക്കോടി രൂപയും ജംഷഡ്പൂർ ഉറപ്പിച്ചു. ഇന്നലെ 56-ാം മിനിട്ടിൽ ബഗാനെതിരെ റിത്വിക് ദാസാണ് ജംഷഡ്പൂരിന്റെ വിജയ ഗോൾ നേടിയത്.

സെമി ഫൈനലിൽ കേരള ബ്ലാസ്റ്റേഴ്സാണ് ജംഷഡ്പൂരിന്റെ എതിരാളി. മറ്റൊരു സെമി ഹെദരാബാദും ബഗാനും തമ്മിലാണ്. ഈ മാസം 11നാണ് ജംഷഡ്പൂരും ബ്ലാസ്റ്റേഴ്സും തമ്മിലുള്ള ഒന്നാം പാദ സെമി നടക്കുക.

സെമി ഫൈനൽ

മാർച്ച്11- ഒന്നാം പാദം-

ജംഷഡ്പൂർ- ബ്ലാസ്റ്റേഴ്സ്

(രാത്രി 7.30 മുതൽ)

മാർച്ച് 12 - ഒന്നാം പാദം -

ഹൈദരാബാദ് -ബഗാൻ

(രാത്രി 7.30 മുതൽ)

മാർച്ച് 15 രണ്ടാംപാദം

ബ്ലാസ്റ്റേഴ്സ് -ജംഷഡ്പൂർ

(രാത്രി 7.30 മുതൽ)

മാർച്ച് 16 രണ്ടാം പാദം

ബഗാൻ -ഹൈദരാബാദ്

ഫൈനൽ

മാർച്ച് 20