
തിരുവനന്തപുരം: കുട്ടികളുമായി ഭർതൃമാതാവ് സിപ്‌സി ഹോട്ടലുകളിൽ പോകാറുണ്ടെന്നും അവരുടെ പല ബിസിനസുകൾക്കും കുഞ്ഞുങ്ങളെ മറയാക്കിയതായി സംശയമുണ്ടെന്നും കൊല്ലപ്പെട്ട ഒന്നരവയസുകാരിയുടെ അമ്മ ഡിക്സി. തന്റെ പിഞ്ചുകുഞ്ഞിനെ ഭര്‍ത്താവിന്‍റെ വീട്ടുകാര്‍ കൊന്നതാണെന്ന് ഡിക്‌സി പറഞ്ഞു. കുട്ടിയെ കാണിക്കില്ലെന്നു ഭര്‍ത്താവും അദ്ദേഹത്തിന്റെ അമ്മയും പറഞ്ഞിരുന്നു. താന്‍ വരുന്നതിന്‍റെ തലേദിവസം കൊന്നത് അതിനാലാണന്നും ഡിക്സി പറഞ്ഞു. രണ്ട് മക്കളെയും മര്യാദയ്ക്കു നോക്കാത്തതുകൊണ്ടു താൻ ഭർത്താവിനു കാശ് അയച്ചു കൊടുക്കുന്നത് നിർത്തി. ഇതിന്റെ പേരിൽ ഭർത്താവും ഭർതൃമാതാവും തന്നോടു ദേഷ്യത്തിലായിരുന്നു.
‘ ഭർതൃമാതാവ് സിപ്സി കുഞ്ഞിനെ കൊണ്ട് പല ഹോട്ടലുകളിലും പോകാറുള്ളത് അറിഞ്ഞിരുന്നു. കുട്ടികളുമായി സിപ്സി ഹോട്ടലുകളില്‍ മുറിയെടുക്കാറുണ്ട്. അവരുടെ പല ബിസിനസുകള്‍ക്കും കുട്ടികളെ മറയാക്കിയതായി സംശയമുണ്ട്. ഇത് ചോദ്യം ചെയ്തപ്പോള്‍ ഭീഷണിപ്പെടുത്തി, കൊല്ലുമെന്ന് പറഞ്ഞു. ശിശുക്ഷേമസമിതിക്കു പരാതി നല്‍കിയത് അതിനാലാണെന്നും ഡിക്സി വ്യക്തമാക്കി.
അതേസമയം കൊച്ചിയില്‍ ഒന്നരവയസുകാരിയെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊന്ന കേസിലെ പ്രതി ജോൺ ബിനോയ് വീട്ടിലെത്തി അമ്മയോടു കുറ്റസമ്മതം നടത്തിയെന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ സി.എച്ച്.നാഗരാജു പറഞ്ഞു. ബിനോയിയുടെ അമ്മയാണ് പൊലീസില്‍ വിവരമറിയിച്ചത്. കുട്ടിയുടെ മുത്തശ്ശിയുമായി പ്രതിക്കുള്ള വിരോധമാണ് കാരണമെന്നും മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ എന്നത് അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.